മിന്നും വിജയം നേടി നാല് അന്തർ സംസ്ഥാന വിദ്യാർഥികൾ
text_fieldsദീപക്ക് സമാജ് പതി, ഋതിക, പ്രസില്ല ടിർക്കെ, ഖുശ്ബു ഭായ്
കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ നാല് വിദ്യാർഥികൾ. വിജയിക്കണമെന്ന് തീരുമാനമെടുത്താൽ ഭാഷയോ നാടോ പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഇതരസംസ്ഥാനക്കാരായ ഈ കുട്ടികൾ. ഛത്തീസ്ഗഡ് സ്വദേശിനി ഖുശ്ബു ഭായ്, ഝാർഖണ്ഡ് സ്വദേശിനി പ്രസില്ല ടിർക്കെ, പശ്ചിമബംഗാളിലെ ദീപക്ക് സമാജ് പതി, തമിഴ്നാട്ടുകാരി ആർ. ഋതിക എന്നിവരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിജയിച്ച് അഭിമാനമായത്. തമിഴ്നാട്ടുകാരി ഋതികക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. ഖുശ്ബു ഭായിക്ക് മൂന്ന് എ പ്ലസും പ്രസീല ടിർക്കെക്ക് ആറ് എ പ്ലസും ദ്വീപ് സമാജ് പതിക്ക് രണ്ട് എ പ്ലസുമാണ് ലഭിച്ചത്.
ഇരു സംസ്ഥാനക്കാരാണെങ്കിലും പ്രസീലയും ഖുശ്ബുഭായും അടുത്ത ബന്ധുക്കളാണ്. ബെനഡിക്ട് ടിർക്കെ-ഗുൽനെത്ത ദമ്പതികളുടെ മകളാണ് പ്രസില്ല. പ്രസില്ലയുടെ മാതൃ സഹോദരന്റെ മകളാണ് ഖുശ്ബു. മാതാപിതാക്കളില്ലാത്തതിനാൽ ഖുശ്ബു പ്രസില്ലയുടെ വീട്ടുകാരോടൊപ്പമാണ് താമസിക്കുന്നത്. പൈരടുക്കത്ത് താമസിക്കുന്ന രമേശ്-ശാന്തി പ്രിയ ദമ്പതികളുടെ മകളാണ് ഋതിക. അതിയാമ്പൂരിൽ താമസിക്കുന്ന തിലോക്ക്-ശ്രാവന്തി ദമ്പതികളുടെ മകനാണ് ദീപ് സമാജ് പതി. അച്ഛൻ അസുഖബാധിതനായതിനെ തുടർന്ന് അമ്മ ആശുപത്രി ജോലിയെടുത്താണ് കുടുംബം നോക്കുന്നത്. വർഷങ്ങളായി കുടുംബം കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇവരുടെ വിജയം നാടിനും അഭിമാനമായി. യു.പി സ്കൂൾ മുതൽ വിദ്യാഭ്യാസം കാഞ്ഞങ്ങാട്ട് തന്നെയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.