മദ്യത്തിന് കുറിപ്പടി; ഡോക്ടർ പുലിവാലുപിടിച്ചു, ഒടുവിൽ ക്ഷമാപണം
text_fieldsപറവൂർ: മദ്യം കഴിക്കാൻ നിർദേശിച്ച് കുറിപ്പടി എഴുതിയ ഡോക്ടർ പുലിവാലുപിടിച്ചു. ഡോക ്ടർ നൽകിയ കുറിപ്പടി സമൂഹ മാധ്യമങ്ങളിൽ തരംഗമായതിനെത്തുടർന്ന് എക്സൈസ് സർക്കി ൾ ഇൻസ്പെക്ടർ ഡോക്ടറെ വിളിച്ചുവരുത്തി. തമാശക്ക് താൻ അയച്ച പോസ്റ്റ് സുഹൃത്തുക്കൾ പ്രചരിപ്പിക്കുകയായിരുെന്നന്ന് ക്ഷമാപണം എഴുതിനൽകിയെങ്കിലും എക്സൈസ് വകുപ്പ് വിവരം പൊലീസിന് കൈമാറി.
പറവൂരിലെ ആയുർവേദ ഡോക്ടറായ എം.ഡി. രഞ്ജിത്താണ് തെൻറ ലെറ്റർപ്പാഡിൽ 48കാരനായ യുവാവിെൻറ പേരുെവച്ച് കുറിപ്പടി തയാറാക്കി വാട്സ്ആപ്പിൽ സുഹൃത്തുക്കൾക്ക് അയച്ചത്. പ്രമുഖ ബ്രാൻഡ് ബ്രാണ്ടി 60 എം.എൽ വീതം മൂന്നുനേരം സേവിക്കാനായിരുന്നു നിർദേശം. ഇതോടൊപ്പം സോഡയും ടച്ചിങ്സായി കപ്പലണ്ടിയുംകൂടി നിർദേശിച്ചിരുന്നു.
ഡോക്ടറുടെ കുറിപ്പടി തരംഗമായതോടെ കുറിപ്പടിയുമായെത്തിയാൽ മദ്യം കിട്ടുമോ എന്നും ഇതുസംബന്ധിച്ച് സർക്കാർ സർക്കുലർ ഇറക്കിയോ എന്നുമുള്ള അന്വേഷണവുമായി പലരും എക്സൈസ് ഓഫിസിൽ എത്തിയിരുന്നതായി സി.ഐ ടി.എ. സജികുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.