ചുമട്ടു തൊഴിലാളി നിയമം ഭേദഗതി വൈകരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ നടപടി സാധ്യമാകും വിധം ചുമട്ടുതൊഴിലാളി നിയമത്തിൽ എത്രയും വേഗം ഭേദഗതി നടപ്പാക്കണമെന്ന് ഹൈകോടതി. നോക്കുകൂലി ആവശ്യപ്പെട്ടെന്ന് പരാതി ലഭിച്ചാൽ പൊലീസ് പിടിച്ചുപറിക്ക് കേസെടുക്കണമെന്നും കോടതി ആവർത്തിച്ചു.
നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികൾ ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി സുന്ദരേശൻ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്. തുടർച്ചയായി ചുമടെടുക്കുന്നതിനാൽ തൊഴിലാളികൾക്ക് ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല, ഹൃദ്രോഗങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് വിശദീകരിച്ചു.
നിലവിൽ 55 കിലോവരെയാണ് തലച്ചുമടെടുക്കുന്നത്. 1970വരെ തൊഴിലാളികളെ ചൂഷണം ചെയ്തിരുന്നു. ആ ഘട്ടത്തിലാണ് സംരക്ഷണ നിയമമുണ്ടാക്കിയത്. ശരിയായ ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയ നിയമത്തിെൻറ പേരിൽ നോക്കുകൂലി ആവശ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി- കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.