എ.ഐ.വൈ.എഫ് മാർച്ചിനുനേരെ മലിനജല പ്രയോഗം: ചെളിവെള്ള കുപ്പിയുമായി പിണറായി നിയമസഭയിൽ, ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞെത്തി കെ. രാജൻ
text_fieldsതിരുവനന്തപുരം: എ.ഐ.വൈ.എഫ് നടത്തിയ മാർച്ചിനുനേരെ പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമെന്ന് ആരോപണവുമായി പ്രതിപക്ഷം. ചെളിവെള്ള കുപ്പിയുമായാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തിയത്. വിദ്യാർഥികൾക്ക് നേരെ പൊലീസ് ഉപയോഗിച്ചത് ഗുരുതര രോഗങ്ങൾ ഉണ്ടാക്കാവുന്ന വെള്ളമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
കാര്യം പറയുമ്പോൾ ആരും വേവലാതിപ്പെടേണ്ടതില്ല. ഏതോ തോട്ടിൽ നിന്നെടുത്ത വെള്ളമാണ് വിദ്യാർഥികൾക്ക് നേരെ പ്രയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞ ഡ്രസ്സുമായാണ് കെ. രാജൻ എം.എൽ.എ നിയമസഭയിൽ എത്തിയത്. ചൊറിച്ചിലുണ്ടാക്കുന്ന ചെളിവെള്ളം നിറച്ച വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്ന് എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു.
വർഗീയവാദികളോടും ക്രിമിനലുകളോടും പോലും ചെയ്യാത്ത ആക്രമണമാണ് സർക്കാർ നടത്തിയിരിക്കുന്നത്. 'രണ്ട് തവണയാണ് ജലപീരങ്കി പ്രയോഗിച്ചതെന്നും പ്രവർത്തകരെ വീണ്ടും നിലത്തിരുത്തി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതാക്കൾ പി.എം ശ്രീ പദ്ധതിക്കെതിരെ സംസാരിച്ചു.ഈ സമയം അവിടെയെത്തിയ ഞാൻ, അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് സമരം അവസാനിപ്പിക്കാൻ തുടങ്ങിയ പ്രവർത്തകർക്ക് നേരെയാണ് സി.പി.ഐയുടെ നിയമസഭ കക്ഷി നേതാവായ ഞാനുൾപ്പെടെ നിൽക്കുമ്പോൾ ഏകപക്ഷീയമായാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പൊലീസ് നടപടി ചെറുതായി കാണുന്നില്ല. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണ് നടന്നത്.സമരം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണെങ്കിൽ സർക്കാർ കാണാനിരിക്കുന്നതേ ഉള്ളൂ. ഇത് സാധാരണ സമയമല്ലെന്ന് കൂടി ഓർക്കണം. പകർച്ചവ്യാധികൾ പടരുന്ന കാലമാണ്. ആരുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്ക് നേരെ ചെളിവെള്ളം പ്രയോഗിച്ചത്? ഇതിന് സർക്കാർ മറുപടി പറയണം,' കെ. രാജൻ പ്രതികരിച്ചു.
അതേസമയം, കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്നെടുത്ത വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്നും പഴയകാലത്തെ ടാങ്കറിൽനിന്ന് എടുത്ത വെള്ളമാകാമെന്നും മന്ത്രി പ്രതികരിച്ചു. വിഷയം പരിശോധിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളം ലബോറട്ടറിയിൽ അയക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

