ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പിഞ്ചോമനകൾക്ക് ‘ഹാഫ് ബര്‍ത്ത്ഡേ’ ആഘോഷം
text_fieldsആലപ്പുഴ: ജനിച്ച് ആറുമാസം പ്രായമായ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സമഗ്ര വികാസവും ഉറപ്പാക്കാൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ‘ഹാഫ് ബര്‍ത്ത്ഡേ’ പേരില്‍ പുതിയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കുഞ്ഞുങ്ങൾക്ക് കുറുക്ക് നല്‍കിയും കേക്ക് മുറിച്ചും എച്ച്. സലാം എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. മുലപ്പാൽ മാത്രം നല്കിയ ആദ്യ ആറുമാസത്തിനു ശേഷമുള്ള വളര്‍ച്ചക്ക് വേണ്ട പൂരകാഹാരം സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം, നാഷനൽ നിയോനാറ്റോളജി ഫോറം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവ ചേര്‍ന്ന് ഓരോ മാസവും ഹാഫ് ബര്‍ത്ത്ഡേ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും ആറുമാസം പൂര്‍ത്തിയാകുമ്പോൾ ആശുപത്രിയിലേക്ക് ക്ഷണിച്ച് ശിശുരോഗ വിദഗ്ധർ പരിശോധിക്കും.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ ഡോ. ബി. പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ, ഡോ. ഒ. ജോസ്, സംഗീത ജോസഫ്, ഡോ. സംഗീത മേനോന്, ഡോ. മൈന, ഡോ. എ.എസ്. അന്‍ഷ, ഡോ. ജയറാം ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.