Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുന്നുകൾക്ക്...

കുരുന്നുകൾക്ക് റോബോട്ടിക് പരിശീലനം ഉറപ്പാക്കി കൈറ്റ്

text_fields
bookmark_border
kite
cancel
camera_alt

ജില്ലയിൽ വിദ്യാർഥികൾക്ക് നൽകുന്ന പരിശീലനത്തിൽനിന്ന് (ഫയൽ)

തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ കുരുന്നുകൾക്ക് റോബോട്ടിക് പരിശീലനം ഉറപ്പാക്കാൻ തീവ്ര ശ്രമത്തിലാണ് ജില്ലയിലെ കൈറ്റ് അണിയറ പ്രവർത്തകർ. വിവിധ ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളിലെ ഉള്ളടക്കമനുസരിച്ചാണ് പരിശീലന നടപടികൾ ക്രമീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി അധ്യാപക പരിശീലന നടപടികളടക്കം പുരോഗമിക്കുകയാണ്. ജില്ലയിൽ ഒമ്പതു പേരടങ്ങുന്ന കൈറ്റിന്‍റെ പരിശീലകരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ജില്ലയിൽ വിതരണം ചെയ്തത് 1146 കിറ്റുകൾ

പരിശീലനം കാര്യക്ഷമമാക്കാൻ ജില്ലയിൽ ഈ അധ്യയന വർഷം വിതരണം ചെയ്തത് 1146 റോബോട്ടിക് കിറ്റുകളാണ്. ഒരു കിറ്റിന് 767 രൂപയാണ് വില. ജില്ലയിലെ 155 ഹൈസ്കൂളുകളിലാണ് ഇവയുടെ വിന്യാസം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ ആണ് കിറ്റ് വിന്യാസം പൂർത്തിയാക്കിയത്. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായാണ് ഇവ വിതരണം ചെയ്തത്.

പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠ പുസ്ത‌കത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്‍റെ പുതിയ ആശയങ്ങളും മാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ.ആർ. സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയാറാക്കലാണ് ആദ്യ പ്രവർത്തനം.

എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്‌മാർട്ട് വാതിലുകൾ തയാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്‌തു നോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്‌കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.

അധ്യാപക പരിശീലനവും സജീവം

പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്‌തകം പഠിപ്പിക്കേണ്ട ജില്ലയിലെ 286 അധ്യാപകർക്ക് പ്രത്യേക പരിശീലനം രണ്ട് ഘട്ടങ്ങളിലായി നൽകി. ജില്ലയിലെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിലെ പ്രൈമറി വിഭാഗം അധ്യാപകർക്ക് നവീകരിച്ച ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കി പരിശീലനം ഇപ്പോള്‍ നൽകുന്നുണ്ട്. ആറാം ക്ലാസ് ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കി രണ്ടു ദിവസത്തെ പരിശീലനവും രണ്ട്, നാല് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കി ഏകദിന അധ്യാപക പരിശീലനവും ഈ മാസം 30 നകം നടത്താനാണ് തീരുമാനം.

ലിറ്റിൽ കൈറ്റ് യൂനിറ്റുകളും സജീവം

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ് യൂനിറ്റുകളും സജീവമാണ്. 115 സ്കൂളുകളിൽ യൂനിറ്റ് രജിസ്റ്റർ ചെയ്തതിൽ 85 എണ്ണത്തിലും പ്രവർത്തനം സജീവമാണ്. ജില്ല കോഓഡിനേറ്റർ പി.കെ. ഷാജിമോന്‍റെ നേതൃത്വത്തിൽ ഐ.ടി.യിൽ നിപുണരായ ഒമ്പത് അധ്യാപകരാണ് ജില്ല തല പരിശീലനങ്ങൾക്കും ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇതോടൊപ്പം ട്രൈബൽ മേഖലയിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചും പ്രവർത്തനം സജീവമാണ്. നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമെ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് കിറ്റുകൾ ഈ വർഷം തന്നെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾക്ക് ലഭ്യമാക്കാനാണ് സംസ്ഥാന തലത്തിൽ കൈറ്റിന്‍റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewskiteIdukki NewsRobotics training ClassLatest News
News Summary - Kite ensures robotics training for children
Next Story