Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightകോവിഡ് കേസുകൾ...

കോവിഡ് കേസുകൾ 174; ജാഗ്രത വേണമെന്ന് അധികൃതർ

text_fields
bookmark_border
കോവിഡ് കേസുകൾ 174; ജാഗ്രത വേണമെന്ന് അധികൃതർ
cancel

തൊടുപുഴ: ജില്ലയിൽ നൂറും കടന്ന് കോവിഡ് കേസുകൾ. പലയിടത്തും വ്യാപനം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ജില്ലയില്‍ ഇതുവരെ 174 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ഔദ്യോഗിക അറിയിപ്പ്. ഈ മാസം മാത്രം നിരവധിപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

ഇവരിൽ ഭൂരിഭാഗം പേരും ചികിത്സയിലാണ്. റിപ്പോർട്ട് ചെയ്ത കേസുകളിൽ 84 പേര്‍ രോഗമുക്തരായി. ബാക്കിയുള്ള 90 പേരില്‍ 83 പേര്‍ വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവരും ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുമാണ്. കോവിഡിന്റെ പുതിയ വകഭേദത്തിന് അതിതീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

പനിച്ച് വിറച്ച് ജില്ല

അഞ്ച് ദിവസത്തിനിടെ 1200 പേർക്ക് പനി

മഴ കനത്തതോടെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. 1200 പേരാണ് അഞ്ച് ദിവസത്തിനിടെ പനിബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. രണ്ടാഴ്ചക്കിടെ പനി ബാധിച്ചവരുടെ എണ്ണം 2800 ആയി. മേയ് മാസത്തിൽ ഏഴായിരം പേരാണ് വൈറൽ പനി ബാധിതരായത്.

ആറ് മാസത്തിനിടെ ജില്ലയിൽ 61 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ പനിയും കോവിഡും നിലവിൽ ഗുരുതര സാഹചര്യം ജില്ലയിലില്ല. പരമാവധി ഒരാഴ്ചക്കുള്ളിൽ രോഗ മുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.

ആരോഗ്യ വകുപ്പ് നിർദേശങ്ങൾ

  • പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം
  • ആശുപത്രികള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസക് ധരിക്കണം.
  • കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.
  • സാനിറ്റൈസര്‍ ഉപയോഗിക്കുക
  • സാമൂഹിക അകലം പാലിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണം.
  • പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്
  • പ്രായമായവരും ഗുരുതരരോഗമുള്ളവരും പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കുക.
  • അത്യാവശ്യഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോവുക.
  • ഗര്‍ഭിണികള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോകുന്ന ഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോകുക.
  • പനിയും ജലദോഷവും ഉള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
  • സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടുക.
  • അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
  • ആശുപത്രി സന്ദര്‍ശനവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക
  • കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
  • ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newscovid casesDepartment of HealthCovid 19
News Summary - covid cases increasing in idukki district
Next Story