വധശ്രമക്കേസ് പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഅസ്റുദ്ദീൻ
പാപ്പിനിശ്ശേരി: വധശ്രമക്കേസിലെ പ്രതി 17 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി മാങ്കടവിലെ അഴീക്കോടന്റകത്ത് അസ്റുദ്ദീൻ (41) ആണ് വളപട്ടണുവെച്ച് പൊലീസ് പിടികൂടിയത്. 2008ൽ പാപ്പിനിശ്ശേരി അരോളികാട്യം ചാലിലാണ് ആക്രമം നടന്നത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ടി.എം. വിപിൻ, എ.എസ്.ഐ. സി. ഷാജി, സി.പി.ഒ കെ. കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.