Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightതകർത്ത് മഴ; വിപണിയിൽ...

തകർത്ത് മഴ; വിപണിയിൽ ഹിറ്റായി മഴക്കോട്ടും മഴച്ചെരുപ്പും

text_fields
bookmark_border
തകർത്ത് മഴ; വിപണിയിൽ ഹിറ്റായി മഴക്കോട്ടും മഴച്ചെരുപ്പും
cancel
camera_alt

മഴക്കാലത്ത് ഏറ്റവും അധികം വിൽപന നടക്കുന്ന 100 രൂപ മഴക്കോട്ടുകൾ

പൊൻകുന്നം: കാലവർഷം കനത്തതോടെ സ്ഥിരമായി ഉപയോഗിച്ചിരുന്ന വിലകൂടിയ പാദരക്ഷകൾക്ക് വീടുകളിൽ വിശ്രമമായപ്പോൾ വിപണി കീഴടക്കി മഴച്ചെരുപ്പുകളും മഴക്കോട്ടുകളും. മഴക്കാല കച്ചവടം മുന്നിൽ കണ്ട് നാട്ടിൻപുറത്തെ കടകളിൽ ഉൾപ്പടെ ഇത്തരം വിപണന സാധനങ്ങളുടെ വൻശേഖരമാണ് എത്തിച്ചിരിക്കുന്നത്. പല വിലയ്ക്കുള്ള മഴക്കാല ചൈനീസ് ചെരുപ്പുകൾ തൊട്ട് ബ്രാൻഡഡ് കമ്പനി സാധനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.

100 രൂപ മഴക്കോട്ടുകൾക്കാണ് വിപണിയിൽ ഏറ്റവും പ്രിയം. സ്കൂൾ ബാഗുകൾ നനയാതിരിക്കുന്നതിനായുള്ള റെയിൻ കവറാണ് വിപണിയിലെ ഈ വർഷത്തെ പുതിയ ഇനം. ചില കമ്പനികൾ ഇവ ബാഗിന്‍റെ കൂടെ സൗജന്യമായും നൽകുന്നുണ്ട്.

കാലവർഷം ആരംഭിച്ചതോടെ മഴക്കാലത്ത് ഉപയോഗിക്കുന്ന റെയ്നിവെയർ സാൻഡൽ ചെരുപ്പുകൾക്കാണ് ഏറ്റവും അധികം ചെലവുള്ളതെന്ന് പാദരക്ഷകൾ വിൽക്കുന്ന കടയുടമ തോമസ് ജോർജ് പറഞ്ഞു. 400 മുതൽ 800 രൂപ വരെയാണ് ഇതിന്‍റെ വില. കറുപ്പ് നിറമാണ് ഏറ്റവും അധികം വിറ്റഴിയുന്നത്.

വിപണിയിലെത്തിയവർ മഴക്കാല ചെരുപ്പുകൾ തെരഞ്ഞെടുക്കുന്നു

275 മുതൽ 290 രൂപ വരെ വിലയുള്ള മഴക്കാല റബർ ഷൂസിനും ആവശ്യക്കാർ ഏറെ. ഇതിന് പുറമെ ഭംഗിയും വിലക്കുറവുമുള്ള മഴക്കാല ചൈനീസ് ചെരുപ്പുകളും സുലഭമാണ്. ഇത് മാത്രം വിൽക്കുന്ന കടകളുമുണ്ട്. 299, 399, 499 എന്നിങ്ങനെയാണ് ഇതിന് വില.

സാധാരണ കടകളിലും വഴിയോരങ്ങളിലും സുലഭമായ 100 രൂപ വിലയുള്ള ഡിസ്പോസിബിൾ മഴക്കോട്ടിന്‍റെ കച്ചവടമാണ് ഇപ്പോൾ പൊടി പൊടിക്കുന്നത്. വിലക്കുറവ് തന്നെയാണ് പ്രധാന ആകർഷണം. വലിയ കുഴപ്പമില്ലാതെ ഒരു മഴക്കാല സീസൺ മുഴുവൻ ഇത് ഉപയോഗിക്കാൻ കഴിയുമെന്ന് കഴിഞ്ഞ കാലങ്ങളിൽ ഇത്തരം കോട്ട് ഉപയോഗിച്ചവർ പറയുന്നു.

ഇതിന് പുറമെ 199 രൂപ വിലയുള്ള മഴക്കോട്ടും ലഭ്യമാണ്. മോഡൽ അനുസരിച്ച് പല വിലകളിൽ പാന്‍റും ഷർട്ടും അടങ്ങിയ മഴക്കോട്ടുകളും വിപണിയിലുണ്ട്. 2500 രൂപ വില വരുന്നവ വരെയുണ്ട് ഇക്കൂട്ടത്തിൽ. മഴ തുടരുന്നതിനാൽ മഴക്കാല വിപണിയും സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasonKottayam NewsmarketRaincoats
News Summary - Rainy season; Raincoats and rain boots become a hit in the market
Next Story