Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKondottychevron_rightഡോ. പി.എ....

ഡോ. പി.എ. കുഞ്ഞാപ്പു; കരിപ്പൂരിന് അന്യമായത് കല്‍പവൃക്ഷത്തെ ഹൃദയത്തോട് ചേര്‍ത്ത ഭിഷഗ്വരനെ

text_fields
bookmark_border
ഡോ. പി.എ. കുഞ്ഞാപ്പു; കരിപ്പൂരിന് അന്യമായത് കല്‍പവൃക്ഷത്തെ ഹൃദയത്തോട് ചേര്‍ത്ത ഭിഷഗ്വരനെ
cancel
camera_alt

ഡോ. പി.എ. കുഞ്ഞാപ്പു കരിപ്പൂരില്‍ പൊതു പരിപാടിയില്‍ സംസാരിക്കുന്നു (ഫയൽ)

കൊണ്ടോട്ടി: ഡോ. പി.എ. കുഞ്ഞാപ്പുവിന്റെ നിര്യാണത്തോടെ കരിപ്പൂരില്‍ ഓര്‍മയായത് കല്‍പവൃക്ഷത്തെ ഹൃദയത്തോടുചേര്‍ത്ത വ്യത്യസ്തനായ ഡോക്ടറെ. കുട്ടിക്കാലം മുതല്‍ തെങ്ങുകളെ സ്‌നേഹിക്കുകയും മനസ്സറിഞ്ഞ് പരിപാലിക്കുകയും ചെയ്ത ഡോക്ടര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറായ സേവനമനുഷ്ഠിക്കുമ്പോളും തെങ്ങിനോടുള്ള തന്റെ പ്രണയം മുറുകെ പിടിച്ചു. നാടന്‍ തെങ്ങിന്‍ തൈകള്‍ ഉൽപാദിപ്പിക്കുകയും വ്യാപകമാക്കുകയും ചെയ്യുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്ന ഡോ. കുഞ്ഞാപ്പു അറിയപ്പെടുന്ന പരിസ്ഥിതി സ്‌നേഹികൂടിയായിരുന്നു. തെങ്ങുകളെ പരിപാലിക്കുന്നതിന് ജീവിതം മാറ്റിവെച്ച അപൂര്‍വ ഭിഷഗ്വരന്‍ എന്ന നിലയിലാണ് കുഞ്ഞാപ്പു ഡോക്ടര്‍ അറിയപ്പെട്ടിരുന്നത്. തെങ്ങ് കയറാനെത്തുന്ന തൊഴിലാളികള്‍ ഇടക്ക് കത്തി തെങ്ങില്‍ കൊത്തി വെച്ചാല്‍ അവരെ തിരിച്ചിറക്കി കത്തികൊണ്ട് വെട്ടാന്‍ സ്വന്തം നെഞ്ച് കാണിച്ചുകൊടുക്കുന്ന ഡോക്ടറുടെ ശൈലി തൊഴിലാളികള്‍ക്കും മറ്റ് കേര കര്‍ഷകര്‍ക്കുമിടയില്‍ പ്രസിദ്ധമാണ്.

മെഡിക്കല്‍ ഓഫിസറായ ചിറയില്‍ ചുങ്കം സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍നിന്ന് വിരമിച്ച ശേഷം തന്റെ ജീവിതം പൂര്‍ണമായും കേര കൃഷിക്കും പരിപാലനത്തിനുമായി മാറ്റിവെക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ പോലുള്ള സ്ഥലങ്ങളില്‍ പറമ്പുകളെല്ലാം ഫ്ലാറ്റുകള്‍ക്കും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും വഴിമാറുന്ന കാലത്തും തന്റേതായ സ്ഥലങ്ങളിലെല്ലാം അദ്ദേഹം തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തി പരിപാലിച്ചു. ദിവസവും 15ല്‍ പരം തൊഴിലാളികളുമായി തോട്ടങ്ങളിലെത്തി തെങ്ങ് പരിപാലനത്തില്‍ മുഴുകുന്നതായിരുന്നു ജീവിതചര്യ.

ജോലിയില്‍നിന്ന് വിരമിച്ച ശേഷം തന്നെ തേടി വീട്ടിലെത്തുന്ന ചുരുക്കം രോഗികള്‍ക്ക് മാത്രം ചികിത്സ നിര്‍ദേശിക്കും. അതും തീര്‍ത്തും സൗജന്യമായി. വിയോഗമറിഞ്ഞ് എം.എല്‍.എമാരായ പി.കെ. ബഷീര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി. ഇബ്രാഹിം, കെ.പി.എ. മജീദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ശറഫുദീന്‍ ജമലുലൈലി, കെ.എം.എ. റഹീം, സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം മുസാഫര്‍ അഹമ്മദ്, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി നരേന്ദ്ര ദേവ്, കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എന്‍. പ്രമോദ് ദാസ്, ജമാഅത്തെ ഇസ്‍ലാമി മുന്‍ ജില്ല പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ വളാഞ്ചേരി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. സെയ്താലിക്കുട്ടി, ഡോ. അബ്ദുല്‍ അസീസ്, ഡോ. യൂസഫ് അലി, ഡോ. അഹമ്മദ് തുടങ്ങി പ്രമുഖരടക്കം നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemoration
News Summary - Commemoration of doctor P.A.Kunjappu
Next Story