പശുവിനെ കൊന്ന് കൈയും കാലും മുറിച്ചെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റിൽ
text_fieldsമണ്ണാര്‍ക്കാട്: തൊഴുത്തില്‍നിന്ന് മോഷ്ടിച്ച പശുവിനെ കൊന്ന് കൈയും കാലും മുറിച്ചെടുത്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. തെങ്കര മെഴുകുംപാറ നിറേങ്ങില് വിനീത് (38) ആണ് പിടിയിലായത്. കഴിഞ്ഞമാസം 26നാണ് മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ പശുവിനെ വനാതിര്‍ത്തിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പശുക്കളെ വളര്‍ത്തിയാണ് ജയപ്രകാശനും കുടുംബവും ജീവിക്കുന്നത്.
രാത്രി തീറ്റകൊടുത്തശേഷം ഉറങ്ങാന്‍പോയ ഇദ്ദേഹം രാവിലെ പശുക്കളെ കറക്കാനായി ചെന്നപ്പോഴാണ് ഒരു പശുവിനെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ വീട്ടില്‍നിന്നും ഒരുകിലോമീറ്ററോളം ദൂരത്ത് വനാതിര്‍ത്തിയിലെ കാട്ടരുവിയില്‍ പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു. പശുവിന്റെ രണ്ടുകാലുകളും ഒരുകൈയും മുറിച്ചെടുത്ത് നിലയിലായിരുന്നു.
വ്യാഴാഴ്ച മണ്ണാര്‍ക്കാട് ഭാഗത്തുനിന്നാണ് പ്രതി പിടിയിലാകുന്നത്. സി.ഐ എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എ.കെ. ശ്രീജിത്തിനായിരുന്നു അന്വേഷണചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.