പി.എസ്.സി പരീക്ഷക്രമക്കേട്: ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേടിലെ ഒന്നും മൂന്നും പ്രതികള ായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തെളിെവടുപ്പിനായി പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ േവണമെന്ന അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഹരികൃഷ്ണെൻറ ആവശ്യം കോടതി നിരസിച്ചു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എസ്.എഫ്.െഎ നേതാക്കൾ കൂടിയായ ശിവരഞ്ജിത്തിനെയും നസീമിനെയും ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽ എത്തിയ അന്വേഷണ സംഘം പരീക്ഷതട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാംറാങ്കും നസീമിന് 28ാം റാങ്കും ലഭിച്ചിരുന്നു. കേസിൽ അഞ്ച് പ്രതികളാണുള്ളത്. ശേഷിക്കുന്ന പ്രതികളായ രണ്ടാംറാങ്കുകാരൻ പ്രണവ്, പൊലീസുകാരനായ ഗോകുൽ, മറ്റൊരു പ്രതിയായ സഫീർ എന്നിവർ ഒളിവിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.