നിരക്കുകൾ കുത്തനെ കൂട്ടി റവന്യൂ വകുപ്പ്
text_fieldsതിരുവനന്തപുരം: അധിക വിഭവസമാഹരണം എന്ന പേരിൽ നികുതിയേതര വരുമാനം വർധിപ്പിക്കാൻ വിവിധ ഫീസുകൾ, പിഴകൾ, സർവിസ് ചാർജുകൾ എന്നിവ റവന്യൂ വകുപ്പ് കുത്തനെ കൂട്ടി.
പോക്കുവരവ് ഫീസ്, ഡിമാന്‍റ് നോട്ടീസ് ഫീസ്, സർവേ ചാർജ്, ഡിമാർക്കേഷൻ ചാർജ് (അതിർത്തി നിർണയിക്കൽ), റീ സർവേ ചാർജ് എന്നിവയുടെ നിരക്കുകളാണ് വർധിപ്പിച്ചത്. പോക്കുവരവ് ഫീസ് 50 ആറിന് മുകളിൽ ഒരു ഹെക്ടർ വരെ 500 രൂപ ആയിരുന്നത് 600 രൂപയാക്കി. ഒരു ഹെക്ടറിന് മുകളിൽ രണ്ടു ഹെക്ടർ വരെ 700 രൂപ ആയിരുന്നത് 1000 രൂപയാക്കി. രണ്ട് ഹെക്ടറിന് മുകളിൽ 1000 രൂപയായിരുന്നത് 1500 രൂപയാക്കി.
ഡിമാന്‍റ് നോട്ടീസിന് 85 രൂപയായിരുന്നത് 100 രൂപയാക്കി. സർവേ ചാർജും - റീ സർവേ ചാർജും 255ൽനിന്ന് 300 രൂപയാക്കിയും ഡിമാർക്കേഷൻ ഫീസ് 80ൽ നിന്ന് 100 രൂപയാക്കിയും വർധിപ്പിച്ചു. റവന്യൂ ഫീസുകളിൽ വർധന വരുത്തി വരുമാനം കൂട്ടാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.