മുട്ടയും പാലും; കുടിശ്ശിക 22.66 കോടി അനുവദിച്ച് സർക്കാർ
text_fieldsRepresentational Image
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മുട്ട, പാൽ വിതരണത്തിന് കുടിശ്ശിക ഇനത്തിൽ 22.66 കോടി രൂപ അനുവദിച്ചു. സപ്ലിമെന്ററി ന്യൂട്രീഷ്യൻ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നൽകുന്നത്.
നേരത്തെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റ് ഇനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
കുടിശ്ശിക വിതരണം ചെയ്യാത്തതിനെതിരെ കെ.പി.എസ്.ടി.എ ഹൈകോടതിയെ സമീപിക്കുകയും തുക അനുവദിച്ചുള്ള ഉത്തരവ് ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.