Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ എസ്.ഐ.ആർ...

കേരളത്തിലെ എസ്.ഐ.ആർ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും

text_fields
bookmark_border
കേരളത്തിലെ എസ്.ഐ.ആർ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാറും ഭരണ-പ്രതിപക്ഷ കക്ഷികളും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു. എസ്.ഐ.ആർ നടപടികൾക്ക് സ്റ്റേ വേണമെന്നു കൂടി ആവശ്യപ്പെടുന്ന കേരള സർക്കാറിനു പുറമെ, സി.പി.എം, കോൺഗ്രസ്, മുസ്‍ലിം ലീഗ് എന്നീ പാർട്ടികൾ സമർപ്പിച്ച ഹരജികളാണ് വെള്ളിയാഴ്ച ഒന്നിച്ച് പരിഗണിക്കുക.

നിലവിൽ ബിഹാർ എസ്.ഐ.ആർ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയതിനാൽ ആ ബെഞ്ചിലേക്ക് തന്നെ ഈ ഹരജികളും പോകാനുള്ള സാധ്യതയുണ്ട്. ബുധനാഴ്ച സുപ്രീംകോടതിയിൽ അഡ്വ. ഹാരിസ് ബീരാനാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിനുവേണ്ടി അഡ്വ. കപിൽ സിബൽ കേസ് പരാമർശിക്കാൻ ശ്രമിച്ചെങ്കിലും മുതിർന്ന അഭിഭാഷകർക്ക് കേസ് പരാമർശിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു.

അതോടെ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹാജരായ രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഹാരിസിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും ഇതേ ആവശ്യം ഉന്നയിച്ചു. വ്യാഴാഴ്ചതന്നെ ഹരജികൾ കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ച കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി അഡ്വ.ജി. പ്രകാശും ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtKerala SIR
News Summary - supreme court to cosider keralas plea against SIR on friday
Next Story