ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
text_fieldsആദൂര്‍ (കാസർകോട്): അധ്യാപികയുടെ വീട്ടില്‍നിന്ന് 73 പവന് സ്വർണം കവര്‍ന്ന കേസില്‍ അറ സ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. തമിഴ്നാട് വിരുത്നഗര്‍ വേലക്കോയി തെരുവിലെ കെ. ബാലസുബ്ര ഹ്മണ്യനെ (43) ആണ് ആദൂര്‍ സി.ഐ കെ. പ്രേംസദെൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ പുത്തൂരില്‍ നിന്നാണ് ബാലസുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. ബോവിക്കാനം ബി.എ.ആര് ഹയര്‍സെക്കൻഡറി സ്കൂൾ അധ്യാപിക എം.എന്‍. സരോജയുടെ ബോവിക്കാനത്തെ വീട്ടില്‍ നിന്ന് 73 പവന് സ്വർണാഭരണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ് ബാലസുബ്രഹ്മണ്യന്. 2009 ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് തിരുെനല്‍വേലി സ്വദേശി മുരുകന് എന്ന കാളിമുത്തുവാണ് (53) രണ്ടാംപ്രതി.
ബാലസുബ്രഹ്മണ്യനെയും മുരുകനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നുമാസം റിമാൻഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതോടെ ബാലസുബ്രഹ്മണ്യന് മുങ്ങുകയായിരുന്നു. 18 പവന് സ്വർണവും 27000 രൂപയും പിടിച്ചെടുത്തെങ്കിലും ബാക്കി സ്വർണം കണ്ടെത്താനായില്ല. ബാലസുബ്രഹ്മണ്യനെ കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.