പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ; അമ്മയുടെയും കുഞ്ഞിന്റേതുമാണെന്ന് സ്ഥിരീകരണം
text_fieldsപാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങള്‍ കണ്ടെത്തി. രണ്ട് ചാക്കുകളിലായി ഒരു സ്ത്രീയുടേയും കുഞ്ഞിന്റേയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. തലയും ശരീര ഭാഗങ്ങളും അറുത്തു മാറ്റി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. ഞായറാഴ്ച നാലരയോടെ ദുർഗന്ധം അനുഭവപ്പെട്ട പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കഷണങ്ങളാക്കിയ നിലയിൽ കണ്ടത്. ഒരുചാക്കിൽ രണ്ട് തലകളും മറ്റ് ചാക്കുകളിൽ ബാക്കി ശരീര ഭാഗങ്ങൾ കഷണങ്ങളാക്കിയ നിലയിലുമായിരുന്നു. പുതൂർ പഞ്ചായത്തിലെ ചീരക്കടവ് ഭാഗത്തെ ഭവാനിയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളിൽ നിന്ന് ചാക്ക് കെട്ടുകൾ കണ്ടത്തിയത്.
ആറു വയസ് തോന്നിക്കുന്ന കുട്ടിയുടെയും യുവതിയായ അമ്മയുടെയും മൃതദേഹങ്ങളാണ് ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആരുടേതാണെന്നും ഇവ എങ്ങനെയാണ് പുഴയില്‍ എത്തിയതെന്നുമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

