വാളയാർ പെൺകുട്ടികളുടെ മരണം: പ്രതികളെ വെറുതെ വിട്ടതിനെതിരെ മാതാവിന്റെ അപ്പീൽ
text_fieldsെകാച്ചി: വാളയാറിൽ പീഡനത്തിനിരയായ രണ്ട് ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ട സം ഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈകോടതിയിൽ മാതാവിെൻറ അപ്പീൽ ഹരജി. ഒമ്പതുവയസ്സുകാരിയുടെ ദുരൂഹ മരണത്തെത്തുടർന്ന് രജിസ്റ്റർചെയ്ത കേസിലെ പ്രതി വാളയാർ നാഗംകുളങ്ങര സ്വദേശി പ്രദീപ് കുമാർ, 13 വയസ്സുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതി പാലക്കാട് പുതുശ്ശേരി സ്വദേശി വലിയ മധുവെന്ന മധു എന്നിവരെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ചോദ്യം ചെയ്താണ് ഹരജി.
രണ്ട് കുട്ടികളുടെയും മരണം സംബന്ധിച്ച കേസുകൾ വ്യത്യസ്തമായി വിധി പറഞ്ഞതിനാൽ, രണ്ട് അപ്പീലുകളാണ് സമർപ്പിച്ചത്. രണ്ടു കേസിലും ഉൾപ്പെട്ട മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലുകളും അടുത്ത ദിവസം നൽകും.
13 വയസ്സുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.