Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഡിയോ കോളിലൂടെ...

വിഡിയോ കോളിലൂടെ മാതാപിതാക്കളുമായി ‘ബന്ധം വേർപെടുത്തി’ പ്രവാസി യുവതി

text_fields
bookmark_border
വിഡിയോ കോളിലൂടെ മാതാപിതാക്കളുമായി  ‘ബന്ധം വേർപെടുത്തി’ പ്രവാസി യുവതി
cancel
മലപ്പുറം: ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി മാതാപിതാക്കൾക്കെതിരെ യുവ തി വനിത കമീഷനിൽ. ഒരു വർഷത്തിലധികമായി മകൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയി ല്ലെന്ന് മാതാപിതാക്കൾ. വിദേശത്തിരുന്ന് മെയിൽ അയച്ച കേസിന് തീർപ്പുതേടി യുവതിയുമായി സംസാരിക്കാൻ എതിർകക്ഷികൾക്ക് കമീഷൻ പ്രതിനിധി വിഡിയോ കോൾ സൗകര്യമൊരുക്കിയപ്പോൾ, ഇനിയൊരു ബന്ധവും ഇവരുമായി ഇല്ലെന്ന് തീർത്തുപറഞ്ഞ് പരാതിക്കാരി. മലപ്പുറം കലക്ടറേറ്റിൽ നടന്ന വനിത കമീഷൻ അദാലത്തിലാണ് വിചിത്ര സംഭവം. ഇതോടെ കേസ് അവസാനിപ്പിക്കുകയും ചെയ്തു.

രണ്ടു വീട്ടുകാരും തമ്മിലെ സൗന്ദര്യപിണക്കത്തിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർത്താവിനൊപ്പം ജീവിക്കാൻ മാതാപിതാക്കൾ അനുവദിക്കില്ലെന്നാണ് യുവതി പറയുന്നത്. വിദേശത്തുനിന്ന് ഇവർ പൊലീസിൽ പരാതി അയച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിന് ഭർതൃമാതാപിതാക്കളും എത്തിയിരുന്നു. മകളെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് മാതാപിതാക്കൾ പറയുമ്പോൾ, കൂടെ നിൽക്കണമെന്ന വാശിയാണ് സ്വന്തം വീട്ടുകാർക്കെന്നായിരുന്നു ഭർതൃമാതാപിതാക്കളുടെ പക്ഷം.

മകൾ എവിടെയാണെന്നറിയില്ലെന്നും ഫോണിൽ പലതവണ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. അദാലത്തിനിടെ കമീഷൻ പ്രതിനിധി വിഡിയോ കോളിലൂടെ വിളിച്ചപ്പോൾ യുവതിയെ കിട്ടി. ‘നിങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദയവു ചെയ്ത് ശല്യം ചെയ്യരുതെന്നു’മാണ് യുവതി മാതാവിനോട് പറഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:video call family issue
News Summary - video call family issue
Next Story