എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഹരജി മാറ്റി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ജൂൺ 10ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. നേരത്തെ സർക്കാർ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചിരുന്നത്. ഇതേ ക്ലീൻചിറ്റ് റിപ്പോർട്ടാണ് വിജിലൻസ് കോടതിയിലും ഹാജരാക്കിയത്.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വാദമാണ് കോടതി ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന് ശേഷമാണ് റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കുക. അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ഹരജിക്കാരന് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.