ബലാത്സംഗ കേസിൽനിന്ന് പിന്മാറാൻ മോൻസണിെൻറ ഭീഷണിയെന്ന് യുവതി
text_fieldsമാവുങ്കൽ മോൺസൺ
കൊച്ചി: മോന്സണ് മാവുങ്കല്‍ ലൈംഗികാതിക്രമ കേസിൽനിന്ന് ഇരയും കുടുംബവും പിന്മാറാനുള്ള സമ്മർദം ചെലുത്തിയതായും ഭീഷണിപ്പെടുത്തിയതായും പരാതി. വിവാഹവാഗ്ദാനം നല്കി ബലാത്സംഗത്തിനിരയാക്കിയ കേസിലെ പരാതിക്കാരിയെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പറഞ്ഞാണ് മോന്സണ് ഭീഷണിപ്പെടുത്തിയത്. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില് നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് മോന്സണ് ഭീഷണി മുഴക്കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സംഭവത്തില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി ശരത് ചന്ദ്രേശനെ ഒന്നാം പ്രതിയും മോന്‍സണിനെ രണ്ടാം പ്രതിയുമാക്കി എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശരത് അടുപ്പമുണ്ടാക്കി. എന്നാൽ, പല പെണ്‍കുട്ടികള്‍ക്കും ശരത്തില്‍നിന്ന് ദുരനുഭവമുണ്ടായതായി പിന്നീട് മനസ്സിലായി. കൂടാതെ, വീട്ടുകാര്‍ക്കും ശരത്തുമായുള്ള വിവാഹത്തിനോട് താല്പര്യമില്ലായിരുന്നു. ഇതോടെ ഒരുവര്‍ഷത്തിന് ശേഷം ഈ ബന്ധത്തില്‍നിന്ന് യുവതി പിന്മാറി. ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ സ്വകാര്യചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ശരത് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മോന്‍സണിന് ശരത് കൈമാറി. ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകിയതും മോന്സണ് സംഭവത്തില്‍ ഇടപെടുന്നതും. ശരത്തുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് യുവതിയുടെ സഹോദരനോടും മോന്സണ് ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്ന പേരില്‍ വിളിെച്ചങ്കിലും സഹോദരന് പോയില്ല. പകരം ചെന്ന സുഹൃത്തിനോട് 10 ലക്ഷം രൂപ തരാമെന്നും പരാതിയില്‍നിന്ന് പിന്മാറിയില്ലെങ്കില് ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും മോന്സണ് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി പിന്‍വലിക്കാതിരുന്നതോടെ ഗുണ്ടകളെ വീട്ടിലേക്ക് അയച്ചും ഭീഷണി തുടര്‍ന്നതായും യുവതി ആരോപിച്ചു. കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുെന്നന്ന് സൗത്ത് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.