Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightനല്ലോർമകൾ...

നല്ലോർമകൾ കൂട്ട്; പ്രവാസികളുടെ മനോഹരേട്ടന്‍ നാടണയുന്നു

text_fields
bookmark_border
നല്ലോർമകൾ കൂട്ട്; പ്രവാസികളുടെ മനോഹരേട്ടന്‍ നാടണയുന്നു
cancel
camera_alt

മനോഹരന്‍ ഗുരുവായൂരും പത്‌നി ബീനയും

മസ്‌കത്ത്: നാലുപതിറ്റാണ്ടിലെ പ്രവാസത്തിലെ നല്ലോർമകളുമായി മനോഹരന്‍ ഗുരുവായൂര്‍ നാടണയുന്നു. കലാ, സാംസ്‌കാരിക മേഖലകളില്‍ നിരവധി അടയാളപ്പെടുത്തലുകളുമായിട്ടാണ് ചാത്തുകുളം എന്ന ഗ്രാമത്തില്‍ നിന്നുള്ള മനോഹരന്‍ ഗുരുവായൂര്‍ എന്ന ഒമാന്‍ പ്രവാസികളുടെ മനോഹരേട്ടന്‍ മടങ്ങുന്നത് .

പിറന്ന നാട്ടില്‍ ശിഷ്ടകാലം കഴിയാനായി അദ്ദേഹവും പത്‌നി ബീനയും ജൂണ്‍ 28ന് യാത്ര തിരിക്കും. പിറ്റേന്ന് തിരുവനന്തപുരത്തുള്ള സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഗണേശം നാടകശാലയില്‍ നടക്കുന്ന ‘ശ്രീഭൂവിലസ്ഥര’എന്ന, കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി, ഒമാന്‍ കവിതക്കൂട്ടം ഒരുക്കിയ പരിപാടിയില്‍ മുഖ്യാതിഥി ആവാനും പുരസ്‌കാരം സ്വീകരിക്കാനും മനോഹരേട്ടന്‍ ഉണ്ടാകും.

1985 ഡിസംബര്‍ ഒമ്പതിനാണ് മസ്‌കത്തിലെത്തുന്നത്. അല്‍ ദാസീര്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ഒരു കാര്‍പെന്ററി സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയിരുന്നു ആദ്യം. പിന്നീട് അഞ്ചു വര്‍ഷത്തോളം സാലിം സുല്‍ത്താന്‍ അല്‍ ഖുസ്‌നിയോടൊപ്പം. അതിനുശേഷമാണ് ഖമീസ് അല്‍ സഅദി എന്ന സ്വദേശി പൗരനോടൊപ്പം സ്വന്തമായി കാര്‍പെന്ററി ആരംഭിച്ചത്. ഏതാണ്ട് 34 വര്‍ഷം നീണ്ടു നിന്നു ഈ സ്ഥാപനത്തോടൊപ്പമുള്ള മനോഹരന്റെ യാത്ര. പിന്നീട് അത് അസ്മ കാര്‍പെന്ററി എന്ന സ്ഥാപനമായി മാറുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും അനുഭവ സമ്പത്തും ഒമാന്റെ 40 വര്‍ഷത്തെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു എന്ന് മനോഹരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടക്ക്, സ്വാഭാവികമായും ബിസിനസുകളില്‍ ഉണ്ടാകുന്ന അസന്നിഗ്ദാവസ്ഥയില്‍പ്പെട്ട് ഏതാണ്ട് ആറര വര്‍ഷക്കാലം നാട്ടില്‍ പോകാന്‍ പറ്റാതെയിരുന്ന കാലത്തെക്കുറിച്ചും മനോഹരന്‍ വാചാലനായി. ഒടുവില്‍ സ്‌പോണ്‍സര്‍ ഖമീസ് തന്നെയാണ് വ്യാപാര സംബന്ധമായ നൂലാമാലകളില്‍ നിന്നും ഒരു ദൈവദൂതനെപ്പോലെ തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൃതാര്‍ത്ഥതയോടെ ഓര്‍ത്തു.

2005ല്‍, ഒമാനിലന്നോളം ഒറ്റപ്പെട്ടുനിന്നിരുന്ന വാദ്യകലാകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും മസ്‌കത്ത് പഞ്ചവാദ്യ സംഘം എന്ന പേരില്‍ അവരെ ഏകോപിപ്പിക്കാനും സാധിച്ചു. ത്രിച്ചൂര്‍ സുരേന്ദ്രന്‍ എന്ന വാദ്യകലയുടെ ആശാനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവർത്തിക്കാനും അന്‍സാര്‍ മാസ്റ്ററുടെ കൂടെ ചേര്‍ന്ന് 2014ല്‍ തിയേറ്റര്‍ ഗ്രൂപ് മസ്‌കത്ത് ആരംഭിക്കുന്നതിലും 2015ല്‍ അശ്വമേധം ഉള്‍പ്പെടെ ആറോളം പ്രശസ്ത നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്നതിലും നടനായി സ്‌റ്റേജിലും മാനേജരായി പിന്നണിയിലും ഒരു പോലെ പ്രവര്‍ത്തിക്കാനും സാധിച്ചു.

കേരള വിഭാഗത്തിന്റെ രൂപവത്കരണ കാലം മുതല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അതുല്യ വ്യക്തിത്വത്തിനുടമയാണ് മനോഹരന്‍ ഗുരുവായൂര്‍ എന്ന് കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍ അനുസ്മരിച്ചു. അതിനിടയില്‍ നിരവധി ഹ്രസ്വ സിനിമകളിലും അദ്ദേഹം മുഖ്യ വേഷങ്ങള്‍ ചെയ്തു. ഉഷാ മനോഹരനാണ് ആദ്യ ഭാര്യ. നിധിന്‍, നിധ, നിമ എന്നീ മക്കളുമുണ്ട്. ബീനയാണ് രണ്ടാം ഭാര്യ. വിവേക്, വിനീത എന്നിവര്‍ മക്കളാണ്.

നാടകങ്ങള്‍ക്കും ഹ്രസ്വ സിനിമകള്‍ക്കും വസ്തുക്കള്‍ തിരയുന്നവര്‍ക്കും ഈ കുടുംബത്തിന്റെ സ്‌നേഹം അനുഭവിക്കേണ്ടവര്‍ക്കും വിഷമസന്ധികളില്‍ ഒരു സാന്ത്വന വാക്കിനു ദാഹിക്കുന്നവര്‍ക്കും ഒരു അഭയകേന്ദ്രമാണ് മനോഹരന്റെയും ബീനയുടെയും വീട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateOman NewsExpatexpatriate lifeExpat life
News Summary - expat life
Next Story