Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമലയാളി...

മലയാളി സംരംഭകന്‍റെ ഓർമക്കുറിപ്പുകൾ ശ്രദ്ധനേടുന്നു

text_fields
bookmark_border
മലയാളി സംരംഭകന്‍റെ ഓർമക്കുറിപ്പുകൾ ശ്രദ്ധനേടുന്നു
cancel
camera_alt

ദിലീപ് ഹെയിൽബോൺ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു

ദുബൈ: ‘ദി മലബാറി ഹൂ ലവ്ഡ് ഹിസ് ഫെറാറി’ എന്ന ഓർമക്കുറിപ്പുകളുടെ ഇംഗ്ലീഷ് സമാഹാരം വായന പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നു. പ്രവാസി സംരംഭകൻ മലപ്പുറം എടപ്പാൾ സ്വദേശിയായ ദിലീപ് ഹെയിൽബോണാണ് പുസ്തകത്തിന്‍റെ രചയിതാവ്. ജുമൈറ മർഗുഡീസ് ബുക്ക്ഷോപ്പിൽ നടന്ന പരിപാടിയിൽ വായനക്കാരുമായി അദ്ദേഹം സംവദിച്ചു.

ഈ പുസ്തകം ആകാശത്തോളം ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചോ ആഡംബര കാറുകളെക്കുറിച്ചോ ഉള്ള വീമ്പുപറച്ചിലല്ലെന്നും ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളുടെയും ആഴത്തിലുള്ള തിരിച്ചറിവുകളുടെയും ഹൃദയസ്പർശിയായൊരു കഥയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു കർഷകന്‍റെ മകനായ ദിലീപ് 1991ൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി ദുബൈയിലെത്തിയത് ഏറെ നേടണമെന്നുള്ള അടങ്ങാത്ത ആഗ്രഹങ്ങളുമായാണ്. കേരളത്തിലെ ഗ്രാമീണ ജീവിതത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ, തിരക്കേറിയ ഈ മരുഭൂനഗരം അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഒരു വലിയ ലോകമായി മാറി.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ട്, വെറുമൊരു ഡ്രാഫ്റ്റ്സ്മാൻ എന്ന നിലയിൽനിന്ന് അതിവേഗം ഒരു സംരംഭകനായി വളർന്നു. ദുബൈയുടെ വാസ്തുവിദ്യാരംഗത്ത് തനതായ ഒരിടം നേടിയ ഹെയിൽബോൺ എന്ന കമ്പനിക്ക് അദ്ദേഹം രൂപംനൽകി. താൻ നടന്നുകയറിയ വഴികളെ കുറിച്ചെല്ലാം പുസ്തകത്തിൽ അദ്ദേഹം പരമാർശിക്കുന്നുണ്ട്. ബിസിനസ് രംഗത്തെ വളർച്ച, കാറുകളോടുള്ള ഇഷ്ടം തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ രസകരമായാണ് ദിലീപ് 290 പേജുള്ള പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksUAE NewsMalayali Entrepreneurs
News Summary - Malayali Entrepreneur book goes viral
Next Story