കായൽ നീന്തിക്കയറി ഏഴാംക്ലാസുകാരൻ
text_fieldsകാർത്തിക്
വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴാം ക്ലാസുകാരൻ. വൈക്കം ഉദയനാപുരം നിർമാല്യത്തിൽ സജിത് ബാലചന്ദ്രന്റെയും ആശ സജിത്തിന്റെയും മകൻ കാർത്തിക്കാണ് പുതുനേട്ടം കുറിച്ചത്. ചേർത്തല കുമ്പേൽകടവിൽനിന്ന് രാവിലെ എട്ടിന് നീന്തൽ ആരംഭിച്ച കാർത്തിക് 9.31ന് വൈക്കം കായലോര ബീച്ചിലെത്തി.
ഒമ്പത് കിലോമീറ്റർ ദൂരം മറികടന്ന് എത്തിയ കാർത്തിക്കിന്റെ കൈകാലുകളിലെ കെട്ട് വൈക്കം ഫയർ ഓഫിസർ കെ.എസ്. ബിജു അഴിച്ചുമാറ്റി. തുടർന്ന് നടന്ന അനുമോദന സമ്മേളനം നഗരസഭ ചെയർപേഴ്സൻ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.ടി. സുഭാഷ്, എൻ.എസ്.എസ് യൂനിയൻ ചെയർമാൻ പി.ജി.എം. നായർ എന്നിവർ പങ്കെടുത്തു. ഉദയനാപുരം മുരുക സ്വിമ്മിങ് ക്ലബിലെ റിട്ട. ഫയർ ഓഫിസർ ടി. ഷാജികുമാറിന്റെയും കോതമംഗലം ഡോൾഫ് ക്ലബിൽ കോച്ച് ബിജു തങ്കപ്പന്റെയും കീഴിലായിരുന്നു പരിശീലനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.