Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകുരീപ്പുഴ ശ്രീകുമാര്‍ ...

കുരീപ്പുഴ ശ്രീകുമാര്‍ കരഞ്ഞത് എന്തിന്?

text_fields
bookmark_border
കുരീപ്പുഴ ശ്രീകുമാര്‍  കരഞ്ഞത് എന്തിന്?
cancel

പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രി

2013 ഡിസംബര്‍31 ന് ലോകം പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രിയില്‍ കൊല്ലം ഓച്ചിറ ക്ളാപ്പനയില്‍ ഒരു മതസൗഹാര്‍ദ സമ്മേളനം നടക്കുകയായിരുന്നു. മതത്തിന്‍െറ പേരില്‍ വെട്ടിയും കൊന്നും കാലം ചോരയില്‍ മുക്കുന്ന ഒരു കാലത്തിനോടുള്ള ഒറ്റപ്പെട്ട പ്രതിഷേധ സമ്മേളനം. ആ സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം കവിയായ കുരീപ്പുഴയായിരുന്നു. ജാതിയുടെയും മതത്തിന്‍െറയും പേരിലുളള കലഹങ്ങള്‍ക്കെതിരെ പോരാടാനുള്ള കുരീപ്പുഴയുടെ ഇച്ഛാശക്തി എന്നും ശ്രദ്ധേയവുമാണല്ളോ. സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അപകടം

സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ആ സംഭവം ഉണ്ടായത്.
രാത്രി 10.15 ന് കൊല്ലം ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംഗ്ഷനില്‍ വെച്ച്. കുരീപ്പുഴ സഞ്ചരിച്ചിരുന്ന കാറിന് മുമ്പെ പോയ പാണ്ടിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് വീലുകള്‍ പുറത്തേക്ക് തെറിച്ചു. കുരീപ്പുഴ സഞ്ചരിച്ച കാര്‍ പെട്ടെന്ന് ലോറിയില്‍ ഇടിച്ചു. സംഭവം കണ്ട് ഓടിക്കുടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം കാര്‍ഡ്രൈവര്‍ പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം വിളയില്‍ വീട്ടില്‍ എസ്.എന്‍ ചാലക്കോടനെ പുറത്തെടുത്തു. പോലീസ് വാഹനത്തില്‍ അയ്യാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തത് കുരീപ്പുഴയെ പുറത്തേക്ക് എടുത്തു. മുഖത്ത് നിന്നും ശരീരഭാഗങ്ങളില്‍ നിന്നും ചോരയൊഴുകുന്ന കുരീപ്പുഴയെ ആദ്യം തിരിച്ചറിഞ്ഞത് അതുവഴി ബൈക്കില്‍വന്ന ഉണ്ണിരാജ് എന്ന യുവാവായിരുന്നു. അയ്യാള്‍ ഭാര്യക്കൊപ്പം ബൈക്കില്‍ വരികയായിരുന്നു. കുരീപ്പുഴയാണ് അപകടത്തില്‍പെട്ടതെന്നറിഞ്ഞപ്പോള്‍ ഓട്ടോയില്‍ കയറ്റി അയ്യാള്‍ തന്‍െറ ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിമിഷങ്ങള്‍ക്കകം ന്യൂസ് ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് തുടങ്ങി.

ചാനലുകളില്‍ വാര്‍ത്ത...കുരീപ്പുഴ ‘ഗുരുതരാവസ്ഥയില്‍’

കുരീപ്പുഴക്ക് വാഹനാപകടത്തില്‍ പരിക്ക്...ചിലര്‍ അല്‍പ്പം കൂടി കടന്നു. ‘കവി ഗുരുതരാവസ്ഥയില്‍’ എന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കി. വിവരമറിഞ്ഞ് കവിയുടെ ആരാധകരും സുഹൃത്തുക്കളും ഞെട്ടി. അവര്‍ പരസ്പരം വിളിച്ചറിയിച്ചു. ഉത്കണ്ഠയോടെ കിട്ടിയ വാഹനങ്ങളില്‍ അവര്‍ കൊല്ലം ജനറല്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രി പരിസരം ജന നിബിഡമായി. എന്നാല്‍ ആര്‍ക്കും അത്യാഹിത വാര്‍ഡിലേക്ക് പ്രവേശം ലഭിച്ചില്ല. കവിയുടെ അവസ്ഥയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്ത് അവരുടെ വിഷമം വര്‍ധിപ്പിച്ചു. മൂക്കിന്‍െറ പാലത്തിന് നേരിയ പൊട്ടലും ദേഹത്ത് അങ്ങിങ്ങായി പരിക്കുകളും ഉള്ള കുരീപ്പുഴ ബോധം വന്നപ്പോള്‍ എല്ലാവര്‍ക്കും ‘ഹാപ്പിന്യൂ ഇയര്‍’ ആശംസിക്കുകയായിരുന്നു. അപ്പോഴും കവിയുടെ അവസ്ഥയെ കുറിച്ച് യാതൊന്നും അറിയാതെ ആശങ്കകളുമായി പുറത്ത് കാത്തുനില്‍ക്കുന്ന നൂറുകണക്കിന് പേരെ കുറിച്ച് ആരക്കയോ പറയുന്ന കേട്ടു കവി. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ച് കൊണ്ടിരിക്കുമ്പോള്‍ മറുപടി പറഞ്ഞ് തളരുന്നവരുടെ സ്വരവും അദ്ദേഹം കേട്ടു. പാതിരാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോള്‍ നഴ്സുമാര്‍ പറയുന്നത് ഈ മനുഷ്യന്‍െറ അവസ്ഥ അന്വേഷിച്ച് പുറത്ത് കരയുകയും വിഷമിക്കുകയും ചെയ്യുന്ന എത്രയോ ചെറുപ്പക്കാരെ കുറിച്ചായിരുന്നു. അപ്പോഴാണ് അതുകേട്ട് നിന്ന മറ്റൊരു നഴ്സ് ചോദിച്ചത് ‘അവരൊക്കെ ഇദ്ദേഹത്തിന്‍െറ ആരാണെന്ന്?’ ...ഈ ചോദ്യം കേട്ടപ്പോള്‍ മുറിവുകളും ആയി നിശബ്ദം കിടക്കുന്ന കവി സ്വയം ചോദിച്ചതും ആ ചോദ്യമായിരുന്നു. അവരെല്ലാം തന്‍െറ ആരാണ്. തനിക്ക് വേണ്ടി കരയാനും തന്‍െറ അപകട വിവരം അറിഞ്ഞ് ഞൊടിയിടയില്‍ എവിടെ നിന്നൊക്കയോ സ്വന്തം കാര്യങ്ങളും പുതുവര്‍ഷാഘോഷവും ഒക്കെ മാറ്റിവെച്ച് എത്തിയ ഇവരെല്ലാം തന്‍െറ ആരാണ്. എപ്പോഴോ കവി അതിന് ഉത്തരം കണ്ടത്തെി.

രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ ആത്മസൗഹൃദങ്ങള്‍

‘രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ സ്നേഹവും വേദനയും അനുഭവിച്ച് നില്‍ക്കുന്ന ആ ആത്മസൗഹൃദങ്ങള്‍ തന്‍െറ ജീവിതത്തിന്‍െറ പകുതി തന്നെയാണ്.’ പക്ഷെ താന്‍ അതിന് അര്‍ഹനാണോ...താന്‍ അവര്‍ക്ക് എന്താണ് നല്‍കിയത്? കുറെ കവിതകള്‍ എഴുതി..സമ്മേളനങ്ങളില്‍ പങ്കെടുത്തു. അത്രമാത്രമല്ളെ ചെയ്തിട്ടുള്ളൂ. മറ്റൊന്നും സമ്പാദിച്ചില്ലല്ളോ. പണവും പെരുമയും ഉണ്ടാക്കിയില്ല. എന്നിട്ടും താന്‍ ഇങ്ങനെ ഇത്രയും പേരുടെ ഹൃദയത്തിന്‍െറ ഒരുഭാഗമായതെന്തിന്‍െറ പേരില്‍...പെട്ടെന്ന് കവിയുടെ കണ്ണ് നിറഞ്ഞു. സൗഹൃദങ്ങളോടുള്ള കടപ്പാടിന്‍െറയും സ്നേഹവായ്പ്പിന്‍െറയും പേരില്‍ അത്യാഹിത വാര്‍ഡില്‍ കിടന്ന് അദ്ദേഹം കരഞ്ഞ് തുടങ്ങി. കണ്ണീരൊഴുകുന്നത് കണ്ട് നഴ്സുമാര്‍ ഓടിവന്നു..‘വേദനയുണ്ടോ..എന്താ പറ്റീത്?’ ഒരു നൂറ് ചോദ്യങ്ങള്‍...കുരീപ്പുഴക്ക് പെട്ടെന്ന് പുഞ്ചിരിച്ചുകൊണ്ട് തനിക്കൊന്നും ഇല്ളെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വന്നിട്ടും അവര്‍ക്ക് വിശ്വാസമായില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു ‘ താന്‍ ഒരുവേള സൗഹൃദങ്ങളെ ഓര്‍ത്തുപോയെന്ന്...’‘സൗഹൃദങ്ങളെ ഓര്‍ത്താല്‍ കരയുമോ...’ എന്ന് നഴ്സുമാര്‍ സ്വയം ചോദിച്ചിരുന്നിരിക്കണം.

മുടക്കമില്ലാതെ ഫെയിസ്ബുക്ക് പംക്തി

തന്‍െറ ഫെയിസ്ബുക്ക് പംക്തി ഒരു ദിവസം മുടങ്ങിയതിന്‍െറ വിഷമത്തിലായിരുന്നു കവി. എന്തായാലും കവി ജനുവരി രണ്ട് മുതല്‍ ഫെയിസ്ബുക്കിലെ തന്‍െറ പംക്തി ‘ഞാന്‍ ഇന്ന് വായിച്ച കവിത’ വീണ്ടും തുടങ്ങി. കവിത വായിച്ച് കേള്‍പ്പിക്കാനും അതിന് ശേഷമുള്ള തന്‍െറ വാക്കുകള്‍ കേട്ട് ടൈപ്പ് ചെയ്യാനും ഒക്കെ ആളുകള്‍ ഉണ്ടായിരുന്നത് കവിക്ക് കൂടുതല്‍ സഹായകമായി. എന്തായാലും ജില്ലാ ആശുപത്രിയില്‍ ഒരുരോഗിക്കും എത്താത്ത സന്ദര്‍ശകര്‍ എത്തികൊണ്ടിരുന്നു. ഒടുവില്‍ പേയ്വാര്‍ഡിന്‍െറ മുമ്പില്‍ സന്ദര്‍ശകരെ അനുവദിക്കില്ളെന്ന് ബോര്‍ഡ് വെക്കേണ്ടി വന്നു. ആരും ആ ബോര്‍ഡിനെ വകവെച്ചില്ല. ഇത് ഞങ്ങളുടെ കവിയാണ് എന്ന സ്വകാര്യ അഹങ്കാരത്തോടെ അവര്‍ കവിയുടെ മുറിയിലേക്ക് പ്രവാഹമായി എത്തികൊണ്ടിരുന്നു. ഒടുവില്‍ തന്‍െറ ഭാര്യാപിതാവിന്‍െറ മരണത്തെ തുടര്‍ന്ന് കവി വീട്ടിലേക്ക് പോയി .ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അസുഖ വിവരങ്ങള്‍ പറയുമ്പോള്‍ കവി ഈ ലേഖകനോട് പറഞ്ഞു. ‘ഇപ്പോഴും ഇവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. നെടുമങ്ങാട് നിന്ന് കവി കൊന്നമൂട് വിജുവിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞതേയുള്ളൂ. കാസര്‍കോട് നിന്ന് പ്രതിഭാരാജനും ബാംഗ്ളൂരില്‍നിന്ന് പി.വി ആചാരിയുമൊക്കെ വന്ന് മടങ്ങിയതേയുള്ളൂ....’

‘ഭാഗ്യം; ഇവര്‍ കോമരങ്ങളെ കാണണ്ടാ..’

ഇതിനിടയില്‍ കവി ഒരു നര്‍മ്മം കൂടി പറഞ്ഞു. മാവേലിക്കരയിലുള്ള രാജേഷ് എന്ന കവി തന്‍െറ ഫെയിസ്ബുക്ക് പേജില്‍ കുറച്ചതായിരുന്നു ഇത്. ‘ കവി കുരീപ്പുഴയെ ഞാന്‍ നേരിട്ട് പോയി കണ്ടു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. മറ്റ് കുഴപ്പങ്ങന്നെുമില്ല. ചാനലുകളില്‍ പറഞ്ഞത് ശരിയല്ല. ഈ ചാനലുകാര്‍ കൊടുങ്ങല്ലൂരില്‍ പോയാല്‍ കോമരങ്ങള്‍ സ്വയം വാള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതും അവരുടെ നെറ്റിയില്‍ നിന്ന് ചോര ഒഴുകുന്നതും കണ്ടാല്‍ കോമരങ്ങള്‍ അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുമല്ളോ എന്ന്...’

ഇയ്യ വളപ്പട്ടണം എഴുതി ‘കുരീപ്പുഴയെ ഈ മണ്ണിണ് വേണം’

കുരീപ്പുഴയുടെ അപകട വാര്‍ത്തയെ തുടര്‍ന്ന് നോവലിസ്റ്റ് ഇയ്യ വളപ്പട്ടണം ഫെയിസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ....‘കുരീപ്പുഴക്ക് ഒന്നും സംഭവിക്കില്ല. ഈ ഭൂമിക്ക് -മണ്ണിന് കുരീപ്പുഴയെ വേണം. തമ്പ്രാക്കന്‍മാരുടെ നെറികേട് ചൂണ്ടിക്കാണിക്കാന്‍.അസുഖം വേഗം ഭേദമാകട്ടെ..ചാനലുകാര്‍ പേടിപ്പിച്ചു കളഞ്ഞു.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story