Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 8:45 PM IST Updated On
date_range 28 May 2017 8:45 PM ISTഅറവുമാടുകളുടെ സ്റ്റോക്ക് തീരുന്നു; ഇറച്ചിവിപണി പ്രതിസന്ധിയിലേക്ക്
text_fieldsbookmark_border
കണ്ണൂർ: മോദിസർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് ജില്ലയിൽ ഇറച്ചിവിപണി പ്രതിസന്ധിയിലേക്ക്. ഏതാനും ദിവസത്തേക്കുള്ള അറവിനുള്ള കാലികൾ മാത്രമാണ് അറവുകാരുടെ കൈവശമുള്ളത്. അത് തീരുന്നതോടെ പുതുതായി കാലികളെ കിട്ടുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. പാലക്കാട്, തൃശൂർ ഭാഗങ്ങളിലെ കാലിച്ചന്തകളിൽനിന്നാണ് ജില്ലയിലെ അറവുശാലകളിലേക്ക് കാലികൾ എത്തുന്നത്. പ്രസ്തുത കാലിച്ചന്തകളിലേക്ക് കാലികളെ കൊണ്ടുവരുന്നത് മുഖ്യമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ്. കേന്ദ്രസർക്കാറിെൻറ പുതിയ വിജ്ഞാപനം അനുസരിച്ച് അതിർത്തി കടന്ന് കാലികളുടെ വരവ് ഏറക്കുറെ അസാധ്യമാണ്. അങ്ങനെ വന്നാൽ അറുക്കാൻ കാലികളെ കിട്ടാതെ ഇറച്ചിക്കടകൾ അടച്ചിടേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് അറിയില്ലെന്ന് മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി കെ.എൽ. അഷ്റഫ് പറഞ്ഞു. ജില്ലയിൽ ഇറച്ചിക്കച്ചവടവുമായി ബന്ധപ്പെട്ട് 6000ലേറെ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. വ്യാപാരം നിലച്ചാൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇത്രയും പേർ. കാലിച്ചന്തകൾ നിലച്ചാൽ പ്രദേശികമായി വീടുകളിൽ ചെന്ന് വിലകൊടുത്ത് വാങ്ങുന്ന കാലികൾ മാത്രമാണ് അറവുശാലകളിലേക്ക് എത്തുക. അങ്ങനെ ലഭിക്കുന്ന നാടൻ കാലികളുടെ എണ്ണം വളരെ കുറവാണ്. വിപണിയിലെ ആവശ്യത്തിന് തികയാതെവരുേമ്പാഴുള്ള സാഹചര്യത്തിൽ കുത്തനെ വില കൂടാനും സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story