Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2017 9:05 PM IST Updated On
date_range 9 April 2017 9:05 PM ISTക്വാറി മാഫിയ മൂക്കുന്നിമല മരുഭൂമിയാക്കി; "തടവുകാരായി' വാനരന്മാർ
text_fieldsbookmark_border
നേമം: മൂക്കുന്നിമലയിലെ അനധികൃത പാറഖനനം നാട്ടുകാർക്കും പ്രകൃതിക്കും വൻദുരന്തം സൃഷ്ടിച്ചതിന് പിന്നാലെ മലയിലെ മൃഗങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാകുന്നു. ആഹാരംതേടി കുരങ്ങുകൾ ഉൾപ്പെടെ നാട്ടിലിറങ്ങുകയാണ്. ആയിരക്കണക്കിന് കുരങ്ങുകളുടെ നിലനിൽപ്പാണ് ഭീഷണിയിൽ. കുരങ്ങുകളെ കൂടാതെ കാട്ടുകോഴികൾ, വിവിധയിനം ഉരഗങ്ങൾ, പക്ഷികൾ എന്നിവയുടെയും ആവാസവ്യവസ്ഥക്കാണ് ഖനനം തിരിച്ചടിയായത്. ഒരുമരത്തിെൻറ തണൽപോലും ഇവിടെയില്ല. ഭക്ഷണത്തിനും വെള്ളത്തിനുമായി മൃഗങ്ങൾ നാട്ടിലിറങ്ങിയതോടെ കൃഷിയും വിളകളും നശിപ്പിക്കപ്പെടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മൂക്കുന്നിമലയുടെ താഴ്വാരങ്ങളായ മലയം, വിളവൂർക്കൽ, വിഴവൂർ, വേങ്കൂർ, കോനറത്തലയ്ക്കൽ, മൂലമൺ, പാമാംകോട് മൊട്ടമൂട്, ഇടയ്ക്കോട്, മണവുവിള, ഇടമല പ്രദേശങ്ങളിൽ ഇപ്പോൾ കുരങ്ങന്മാരെ പിടികൂടാൻ വനംവകുപ്പിെൻറ സഹായത്തോടെ നാട്ടുകാർ ഇരുമ്പ് കൂടുകൾ സ്ഥാപിച്ചിരിക്കുകയാണ്. കുരങ്ങന്മാരെ ഭക്ഷണംവെച്ച് കൂട്ടത്തോടെ കെണിവെച്ച് പിടികൂടുന്നു. എന്നിട്ട് വനംവകുപ്പിന് കൈമാറും. അവർ കുരങ്ങുകളെ പേപ്പാറ ഡാമിനപ്പുറത്തെ ജനവാസമില്ലാത്ത വനത്തിലെത്തിച്ച് തുറന്നുവിടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story