Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 7:13 PM IST Updated On
date_range 1 May 2017 7:13 PM ISTെഎ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: െഎ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ബാങ്കിൽ നിന്ന് ലഭിക്കാനുള്ള 600 കോടിയോളം രൂപക്ക് ഇൻകംടാക്സ് ക്ലിയറൻസിനായി അടക്കാനെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ഒരു കോടിയിൽപരം രൂപ തട്ടിയ കേസിൽ പേയാട് കരിവിലാഞ്ചി മുങ്ങോട് റോഡരികത്ത് പുത്തൻവീട്ടിൽ വിപിനെയാണ് (31) അറസ്റ്റ് ചെയ്തത്. െഎ.പി.എസ് ഉദ്യോഗസ്ഥനായും ബാങ്ക് മാനേജരായും ആൾമാറാട്ടം നടത്തി മൊബൈൽ ഫോണിലൂടെ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. കേസിലെ മറ്റ് പ്രതികളായ പേട്ട എസ്.എൻ നഗർ ലക്ഷ്മി ജനേഷ് വീട്ടിൽ രമേഷ്കുമാർ, ഇയാളുടെ മകൾ ലക്ഷ്മി ആർ. കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡി.സി.പി ഡോ. അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ ശംഖുംമുഖം പൊലീസ് അസി. കമീഷണർ അജിത്ത്കുമാർ, പേട്ട പൊലീസ് ഇൻസ്പെക്ടർ എ.എസ്. സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർ ചന്ദ്രബോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story