Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃക്കരോഗവും...

വൃക്കരോഗവും അർബുദവും; ഗൃഹനാഥൻ കാരുണ്യം തേടുന്നു

text_fields
bookmark_border
നിലമേൽ: ഇരുവൃക്കകളും തകരാറിലായതിനുപിന്നാലെ അർബുദവും പിടികൂടിയ പ്രവാസി മധ്യവയസ്കൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നിലമേൽ വാഴോട് പറയൻകുന്നിൽ വീട്ടിൽ എ.പി. നൈസാം (48) ആണ് ചികിത്സക്ക് വഴി തേടുന്നത്. വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച നൈസാം കാര്യമായൊന്നും സമ്പാദിക്കാതെയാണ് രോഗാതുരനായി നാട്ടിൽ തിരിച്ചെത്തിയത്. സ്വരൂക്കൂട്ടിയതൊക്കെ ചികിത്സക്കായി ചെലവഴിച്ചു. തുടക്കത്തിൽ വൃക്കകൾക്കായിരുന്നു തകരാർ. അതിെൻറ ചികിത്സയിലിരിക്കെയാണ് വായിൽ അർബുദം കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ തിരുവനന്തപുരം ആർ.സി.സിയിൽ ശസ്ത്രക്രിയ നടത്തി. കീമോതെറപ്പിക്ക് വിധേയനാവാൻ നിർദേശിച്ചിരിക്കുകയാണ്. വൃക്കരോഗത്തിനും ചികിത്സ തുടരുകയാണ്. താമസിയാതെ ഡയാലിസിസ് ആരംഭിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. വൃക്കരോഗത്തിനും അർബുദ ചികിത്സക്കുമായി വരുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കഴിയുന്ന കുടുംബത്തിന് സുമനസ്സുകളുടെ സഹായമല്ലാതെ മറ്റൊന്നിലും പ്രതീക്ഷയില്ല. ഇതിനായി തട്ടത്തുമല എസ്.ബി.ഐ ശാഖയിൽ 10444778403 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി: SBIN0008787.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story