Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറെയിൽവേ പദ്ധതി...

റെയിൽവേ പദ്ധതി അട്ടിമറിക്കരുത് –വയനാട് വികസന സമിതി

text_fields
bookmark_border
കൽപറ്റ: 2016ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ അനുമതി ലഭിച്ച നിലമ്പൂർ - ബത്തേരി - നഞ്ചൻകോട് റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തെ വയനാട് വികസന സമിതി അപലപിച്ചു. ഇൗ പദ്ധതിയെ മറികടന്ന് കേന്ദ്ര അനുമതി ഇതുവരെ ലഭിക്കാത്ത തലശ്ശേരി - മൈസൂരു റെയിൽ പാതക്ക് ഒന്നാമത്തെ പരിഗണന കൊടുത്തും, നിലമ്പൂർ - നഞ്ചൻകോട് പാതക്ക് പ്രഖ്യാപിച്ച രണ്ടു കോടി രൂപ ഡി.എം.ആർ.സിക്ക് നൽകാതെയും സർക്കാർ ഒത്തുകളിക്കുകയാണ്. വനത്തിലൂടെതന്നെ കടന്നുപോകുന്ന തലശ്ശേരി - മൈസൂരു പാതക്ക് അനുകൂലമായി പ്രവർത്തിക്കുകയും വനം വകുപ്പിെൻറ തടസ്സം ഉണ്ടാകുമെന്ന് പറഞ്ഞ് നിലമ്പൂർ - നഞ്ചൻകോട് പദ്ധതിക്ക് തടയിടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. തുരങ്കപാത നിർമിച്ച് വനനശീകരണം ഇല്ലാതെ പാത നിർമിക്കാം എന്ന് ഡി.എം.ആർ.സി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിൽ വാളയാർ വനത്തിലൂടെയും രാജ്യത്ത് ഗീർ, കാസീരംഗ വന്യമൃഗ സങ്കേതങ്ങളിൽ കൂടിയും റെയിൽവേ ലൈൻ കടന്നുപോകുന്നുണ്ട്. കൊച്ചിയിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്ക് 120 കിലോമീറ്ററും മൈസൂരുവിലേക്ക് 415 കിലോമീറ്ററും ദൂരം കുറക്കുന്ന നിലമ്പൂർ - നഞ്ചൻകോട് പാതയുടെ പ്രാധാന്യം മനസ്സിലാക്കാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിെൻറ മൊത്തം റെയിൽവേ വികസനത്തിനും മലപ്പുറം, വയനാട് ജില്ലകളുടെ വികസനത്തിനും ഉതകുന്ന നിലമ്പൂർ - ബത്തേരി - നഞ്ചൻകോട് പാതയുടെ നിർമാണത്തിന് സർക്കാർതന്നെ എതിരുനിൽക്കുന്നത് ഖേദകരമാണ്. ഇത് വയനാട്, മലപ്പുറം ജില്ലകളോട് കാട്ടുന്ന കടുത്ത അനീതിയാണെന്ന് പ്രസിഡൻറ് സാലി റാട്ടക്കൊല്ലിയും ജനറൽ സെക്രട്ടറി പി.പി. ഷൈജലും ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story