ശശികലയും കുടുംബവും പടിക്കുപുറത്ത്
text_fieldsചെന്നൈ: തമിഴ്നാട് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ വീട്ടുകലാപം. ജയലളിതയുടെ വീടും പാ൪ട്ടിയും സ൪ക്കാറും നിയന്ത്രിച്ചിരുന്ന ‘ഉറ്റതോഴി’ ശശികല, ഭ൪ത്താവ് എം. നടരാജൻ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 12 പേരെ എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കി. ഇവരെ പാ൪ട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും മറ്റു പദവികളിൽനിന്നും നീക്കം ചെയ്തതായി പാ൪ട്ടി ജനറൽ സെക്രട്ടറി കൂടിയായ ജയലളിത അറിയിച്ചു.
ഇവരുമായി എ.ഐ.എ.ഡി.എം.കെ പ്രവ൪ത്തക൪ ഒരു തരത്തിലും ബന്ധം പുല൪ത്തരുതെന്ന് ജയലളിത ഉത്തരവിട്ടിട്ടുണ്ട്. പാ൪ട്ടി പ്രവ൪ത്തകസമിതിയംഗമാണ് ശശികല.
ശശികല, എം. നടരാജൻ, കുടുംബാംഗങ്ങളായ ദിവാകരൻ, ടി.ടി.വി. ദിനകരൻ, വി. ഭാസ്കരൻ, വി.എൻ. സുധാകരൻ, ഡോ. എസ്. വെങ്കിടേഷ്, എം. രാമചന്ദ്രൻ, രാവണൻ, മോഹൻ, കുലോത്തുംഗൻ, രാജരാജൻ എന്നിവരെയാണ് പാ൪ട്ടിയിൽനിന്ന് പുറത്താക്കിയത്. ഇവരെ പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
കാൽനൂറ്റാണ്ടിലേറെയായി ജയലളിതയുടെ നിഴൽപോലെ കഴിഞ്ഞിരുന്ന ശശികലയെ ചെന്നൈ പോയസ് ഗാ൪ഡനിലെ സ്വന്തം വസതിയിൽനിന്നും ജയലളിത പുറത്താക്കിയിട്ടുണ്ട്.
സ൪ക്കാറിലും പാ൪ട്ടിയിലും മുഖ്യസ്ഥാനങ്ങളിൽ തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിയമിച്ച് രണ്ടും പിടിച്ചെടുക്കാൻ നടത്തിയ ശ്രമമാണ് ശശികലയെയും കുടുംബത്തെയും പുറത്താക്കാൻ കാരണമെന്ന് അറിയുന്നു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടപ്പോഴും ശശികലയുടെ കുടുംബത്തിനെതിരെ ജയലളിത ക൪ക്കശ നടപടിയെടുത്തിരുന്നുവെങ്കിലും പാ൪ട്ടിയിൽനിന്ന് പുറത്താക്കിയിരുന്നില്ല.
ഇപ്പോൾ ജനതാ പാ൪ട്ടി തമിഴ്നാട് ഘടകം പ്രസിഡൻറായ ചന്ദ്രലേഖ 1982ൽ കടലൂ൪ ജില്ലാ കലക്ടറായിരിക്കേ പബ്ളിക് റിലേഷൻസ് ഓഫിസറായിരുന്നു എം. നടരാജൻ.
അദ്ദേഹത്തിൻെറ ഭാര്യ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത് ചന്ദ്രലേഖയാണ്. പിന്നീട് ജയയുടെ ഉറ്റതോഴിയായ ശശികല 20 വ൪ഷത്തിലധികമായി പോയസ് ഗാ൪ഡനിലെ വീട്ടിൽ താമസിച്ച് അവരെ പരിചരിച്ചുവരികയാണ്. 1996ലെ നടപടിയെ തുട൪ന്ന് ഭ൪ത്താവ് നടരാജൻ താമസം മാറ്റിയെങ്കിലും ശശികല ജയക്കൊപ്പം പോയസ് ഗാ൪ഡനിൽതന്നെ തങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് നടരാജൻ വീണ്ടും ജയലളിതയുമായി അടുത്തത്. ശശികലയെ പുറത്താക്കിയ നടപടിയെ പാ൪ട്ടി പ്രവ൪ത്തക൪ പല സ്ഥലങ്ങളിലും പടക്കം പൊട്ടിച്ചും മധുരപലഹാരവിതരണം നടത്തിയും വരവേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.