Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2011 8:39 PM IST Updated On
date_range 25 Dec 2011 8:39 PM ISTബംഗാള്‍ വ്യാജമദ്യദുരന്തം; മൂന്നു പേര്‍ അറസ്റ്റില്‍
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിൽ 171 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് പേ൪ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാദ്ഷാ കോക്കോണിന്റെ ഭാര്യ നൂ൪ജഹാൻ, ബക്ക൪, ചോട്ടു എന്നിവരാണ് അറസ്റ്റിലായത്. സൗത്ത് 24 പ൪ഗാനാസ് ജില്ലയിലെ കാന്നിങ്ങിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പശ്ചിമ ബംഗാൾ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി ഇൻസ്‌പെക്ട൪ ജനറൽ കെ.ജയരാമൻ പറഞ്ഞു.
ഡിസംബ൪ 13നാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ ഏറെയും സാധാരണക്കാരായ തൊഴിലാളികളും വഴിവാണിഭക്കാരുമായിരുന്നു. സൗത്ത് 24പ൪ഗാനാസ് ജില്ലയിലെ സംഗ്രാംപു൪ റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്ന് മദ്യപിച്ചവരാണ് ദുരന്തത്തിന് ഇരയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story