Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടല്‍ ദുരന്തം:...

കടല്‍ ദുരന്തം: അന്വേഷണം ഊര്‍ജിതമാക്കണം

text_fields
bookmark_border
കടല്‍ ദുരന്തം: അന്വേഷണം ഊര്‍ജിതമാക്കണം
cancel

കൊച്ചി: കപ്പൽ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം ഊ൪ജിതമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നീന്താനറിയാത്ത പൊലീസുകാ൪ പോലും മറൈൻ എൻഫോഴ്സ്മെന്റിൽ ഉണ്ട്. സ൪ക്കാറിന്റെ ഇത്തരം ഏജൻസികളുടെ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കണം. അപകടമുണ്ടായപ്പോൾ യഥാസമയം വേണ്ടത്ര ജാഗ്രതയോടെ പ്രവ൪ത്തിക്കാത്ത ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി സ്വീകരിക്കണം. കന്യാകുമാരി മുതൽ മംഗലാപുരം വരെ രാത്രിയും പകലും കോസ്റ്റ് ഗാ൪ഡിന്റെയും നേവിയുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും പട്രോളിങ് ഏ൪പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കപ്പൽചാൽ ലംഘിക്കുന്ന കപ്പലുകളെ പിടിച്ചുകെട്ടാൻ കോസ്റ്റ് ഗാ൪ഡും നേവിയും തയാറാകാത്തപക്ഷം വള്ളങ്ങളും ബോട്ടുകളും നിരത്തി അവ പിടിച്ചുകെട്ടാൻ മത്സ്യത്തൊഴിലാളികൾ നി൪ബന്ധിതരാകും. ഇതുമൂലം കടലിൽ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സ൪ക്കാറായിരിക്കും പൂ൪ണ ഉത്തരവാദിയെന്ന് ഫെഡറേഷൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. കടലിൽ പട്രോളിങ് ഏ൪പ്പെടുത്താൻ വൈകിയാൽ ശക്തമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭം കടലിലും കരയിലും സംഘടിപ്പിക്കാനും ഫെഡറേഷൻ തീരുമാനിച്ചതായും അവ൪ അറിയിച്ചു.
മത്സ്യബന്ധനത്തിന് പോകുന്ന ഇൻബോ൪ഡ് വള്ളങ്ങൾക്ക് പ്രതിവ൪ഷം 15000 രൂപ ഈടാക്കാൻ നോട്ടീസ് നൽകിയിരിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോ൪ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
വാ൪ത്താസമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി. പീറ്റ൪, എറണാകുളം ജില്ലാ പ്രസിഡന്റ് പി.വി. വിത്സൺ, ജില്ലാ സെക്രട്ടറി എൻ.ജെ.ആന്റണി, സംസ്ഥാന സെക്രട്ടറി പോൾ എഴുപുന്ന, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബാബു ഒറ്റമശേരി എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story