Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇസ്രായേലിനെ...

ഇസ്രായേലിനെ ബഹിഷ്കരിക്കണം -അറബ് പാര്‍ലമെന്‍റ് സമ്മേളനം

text_fields
bookmark_border
ഇസ്രായേലിനെ ബഹിഷ്കരിക്കണം -അറബ് പാര്‍ലമെന്‍റ് സമ്മേളനം
cancel

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കുനേരെ അതിക്രമങ്ങൾ തുടരുന്ന ഇസ്രയേലിനെ അറബ് രാഷ്ട്രങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് 18ാമത് അറബ് ഇൻറ൪ പാ൪ലമെൻററി യൂനിയൻ (എ.ഐ.പി.യു) സമ്മേളനം അവസാനിച്ചു. ഇസ്രയേലിനെ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നും രണ്ടു ദിവസം നീണ്ട സമ്മേളനത്തിൻെറ അവസാനം നടത്തിയ പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.
സമാധാനപരമായ രീതിയിൽ ആണവോ൪ജം ഉൽപാദിപ്പിക്കാനുള്ള ഇറാൻെറ അവകാശത്തെ മാനിക്കുന്നതായും സമ്മേളനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുമായി സഹകരിച്ച് തന്നെയാവണം ഇതെന്ന് ചൂണ്ടിക്കാട്ടിയ സമ്മേളനം ഇറാൻ ആണവോ൪ജവുമായി ബന്ധപ്പെട്ട് മേഖലയിൽ നിലനിൽക്കുന്ന പ്രശ്നം സമാധാനപരമായാണ് പരിഹരിക്കേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം, ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഇറാൻെറ രീതി അംഗീകരിക്കാനാവില്ലെന്നും ഇവ അവസാനിപ്പിച്ച് അയൽ രാജ്യങ്ങളുമായി നല്ല ബന്ധം നിലനി൪ത്തുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും ഇറാൻ തയാറാവണമെന്നും പ്രഖ്യാപനത്തിൽ പറഞ്ഞു.
സിറിയയിൽ ബശ്ശാറുൽ അസദിൻെറ ഭരണകൂടം നടത്തുന്ന അടിച്ചമ൪ത്തലിനെ അപലപിച്ച സമ്മേളനം പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരമാണുണ്ടാവേണ്ടതെന്നും അറബ് ലീഗ് മുന്നോട്ടുവെച്ച പരിഹാര മാ൪ഗങ്ങൾക്ക് സിറിയ ചെവികൊടുക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. പ്രക്ഷോഭക൪ക്കുനേരെ സ൪ക്കാ൪ നടത്തുന്ന അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുക, തടവിലാക്കിയ പ്രക്ഷോഭകരെ മുഴുവൻ വിട്ടയക്കുക, സമാധാനപരമായി അധികാര കൈമാറ്റം നടത്തുക എന്നിവയാണ് നടക്കേണ്ടതെന്നും ബാഹ്യ ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ അറബ് പാ൪ലമെൻറുകൾ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നും ഇവക്ക് കരുത്ത് പകരുന്ന രീതിയിലുള്ള സമീപനങ്ങളാണ് പാ൪ലമെൻറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും പ്രഖ്യാപനത്തിൽ ഓ൪മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story