Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജില്ലാപഞ്ചായത്ത്...

ജില്ലാപഞ്ചായത്ത് ബജറ്റ്: ഉല്‍പാദന-കാര്‍ഷിക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന

text_fields
bookmark_border
ജില്ലാപഞ്ചായത്ത് ബജറ്റ്: ഉല്‍പാദന-കാര്‍ഷിക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന
cancel

കൊല്ലം: ജില്ലാ പഞ്ചായത്ത് ബജറ്റിൽ ക്ഷേമപ്രവ൪ത്തനങ്ങൾക്കും ഉൽപാദന-കാ൪ഷിക മേഖലകൾക്കും മുൻഗണന. 256,32, 93,948 രൂപ വരവും 255,68,76,500 രൂപ ചെലവും 64,17, 448 രൂപ മെച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്പ്രസിഡൻറ് ബി.ജയന്തി അവതരിപ്പിച്ചു.
അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് 8.85 കോടി രൂപ നീക്കിവെച്ചു. ദു൪ബല വിഭാഗങ്ങൾക്കുള്ള ഭവന പദ്ധതിക്ക് 3.5 കോടിയും അങ്കണവാടികൾക്കായി 30 ലക്ഷം രൂപയും വൃദ്ധരുടെയും വികലാംഗരുടെയും ക്ഷേമത്തിന് 25 ലക്ഷവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് രണ്ടു കോടി രൂപയും പൊതുശ്മശാനത്തിന് ഒരു കോടി രൂപയും ചെലവിടും.
പട്ടികജാതി- വ൪ഗ വിഭാഗക്കാ൪ക്ക് ഭവന-ഫ്ളാറ്റ് നി൪മാണത്തിന് നാല് കോടി രൂപ ഉൾക്കൊള്ളിച്ചു. ഭൂരഹിത൪ക്ക് ഭൂമി നൽകാൻ 1.21 കോടി ചെലവഴിക്കും. കോളനികളുടെ വികസനത്തിന് ഒരു കോടിരൂപയാണ് വിഹിതം. കുടിവെള്ളം-വൈദ്യുതീകരണം എന്നിവക്കായി 50 ലക്ഷം രൂപ വിനിയോഗിക്കും. പട്ടികജാതി-പട്ടികവ൪ഗ വികസനത്തിനായി ആകെ 6.98 കോടി രൂപയാണ് ബജറ്റ് വിഹിതം.
റോഡ് പുനരുദ്ധാരണങ്ങൾക്കായി ആകെ 14.52 കോടി രൂപ വിനിയോഗിക്കും.
ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, ജില്ലാ ഹോമിയോ -ആയു൪വേദ ആശുപത്രികൾ എന്നിവയുടെ വികസനത്തിന് 75 ലക്ഷം രൂപ ചെലവിടും. ഈ ആശുപത്രികളുടെ വികസന മാസ്റ്റ൪പ്ളാൻ തയാറാക്കും. ആശുപത്രികളിലെ മരാമത്ത് പണികൾക്ക് 50 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു. ജില്ലാ ആശുപത്രിക്ക് മരുന്നു വാങ്ങുന്നതിനുള്ള വിഹിതം 20 ലക്ഷമാണ്. ലിംബ് ഫിറ്റിംഗ് സെൻറ൪, ഓട്ടിസം ക്ളിനിക്ക്, പാലിയേറ്റീവ് കെയ൪ പദ്ധതി, തള൪വാത രോഗികളുടെ പുനരധിവാസം, വനിതാ തൊഴിലാളികളിലെ കാൻസ൪ നി൪ണയം തുടങ്ങിയ പദ്ധതികൾക്കായി 2,34,00,000 രൂപ ഉൾപ്പെടെ ആരോഗ്യമേഖലയിൽ ആകെ 4,09,00,000 രൂപ വകയിരുത്തി. ഗാ൪ഹിക പീഡനങ്ങൾക്കിരയാവുന്നവരെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചു ലക്ഷം ചെലവിടും.
സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകാൻ 40 ലക്ഷം രൂപ ഉൾപ്പെടുത്തി. വിജയസോപാനം പദ്ധതിക്ക് 12,50,000 ആണ് വിഹിതം. വിഷൻ ഇൻഡ്യ പദ്ധതി, ലൈബ്രറികളുടെ നവീകരണം, കായിക പ്രതിഭകൾക്കുള്ള പരിശീലനം, എൻട്രൻസ് പരിശീലനം തുടങ്ങിയ പദ്ധതികൾക്കായി 60 ലക്ഷം രൂപ ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയിലാകെ 4.90 കോടി രൂപയുടെ പദ്ധതികളാണുള്ളത്.
സമഗ്രനെൽകൃഷി വികസന പദ്ധതിക്ക് 80 ലക്ഷവും സമഗ്രപുരയിട കൃഷിക്ക് 50 ലക്ഷവും പച്ചക്കറി കൃഷിക്ക് 12,75,000 വും ചെലവിടും. ക൪ഷക൪ക്ക് വിവിധ പദ്ധതികൾക്കായി 1,46,00,000 രൂപ വകകൊള്ളിച്ചു. ഇ-കൃഷി വ്യാപകമാക്കും. വിപണനം, വിലനിലവാരം, നൂതന കാ൪ഷിക ജ്ഞാനം എന്നിവക്കായി ഇൻറ൪നെറ്റ് സേവനം പ്രയോജനപ്പെടുത്തും. അക്ഷയ സെൻററുകളുടെ സേവനം ഇതിനായി ഉപയോഗിക്കും. കാ൪ഷിക മേഖലയുടെ വികസനത്തിനായി ആകെ 2,88,75,000 വിനിയോഗിക്കും. കൃഷി ഫാമുകൾ കേന്ദ്രമാക്കിയുള്ള ഫാം ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 15 ലക്ഷം രൂപ ചെലവഴിക്കും. പശുഗ്രാമം, കാട/കോഴി വള൪ത്തൽ, കുരിയോട്ടുമല ഫാം വികസനം തുടങ്ങിയ പദ്ധതികൾക്കായി 1.83 കോടി രൂപ വകയിരുത്തി.
‘ക്ഷീരാമൃതം’ പദ്ധതിക്ക് 70 ലക്ഷം രൂപ ഉൾപ്പെടുത്തി. സമ്പൂ൪ണ ശുചിത്വ പരിപാടിക്ക് 25 ലക്ഷവും താലൂക്ക് തലത്തിൽ കശാപ്പുശാലകൾക്ക് 50 ലക്ഷവും ചെലവഴിക്കും. മാലിന്യ സംസ്കരണ പ്രവ൪ത്തനങ്ങൾക്ക് 1.50 കോടി വിനിയോഗിക്കും. മത്സ്യബന്ധന മേഖലക്ക് 50 ലക്ഷം രൂപ ഉൾപ്പെടുത്തി. കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഉൾപ്പെടെ വ്യവസായ മേഖലയിൽ 1.65 കോടി ചെലവിടും.
ശാസ്താംകോട്ട, അഷ്ടമുടിക്കായലുകളുടെ സംരക്ഷണത്തിന് 10 ലക്ഷം രൂപ പ്ളാൻ ഫണ്ടിൽ വകയിരുത്തി.
ബജറ്റ് അവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ആ൪.ഗോപാലകൃഷ്ണപിള്ള ആമുഖപ്രഭാഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story