Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘എന്‍റിക ലെക്സി’ തീരം...

‘എന്‍റിക ലെക്സി’ തീരം വിടുന്നതിന് തിങ്കളാഴ്ച വരെ സ്റ്റേ

text_fields
bookmark_border
‘എന്‍റിക ലെക്സി’  തീരം വിടുന്നതിന് തിങ്കളാഴ്ച വരെ സ്റ്റേ
cancel

കൊച്ചി: ഇറ്റാലിയൻ കപ്പൽ ‘എൻറിക ലെക്സി’ തീരം വിടുന്നത് ഹൈകോടതി തിങ്കളാഴ്ച വരെ സ്റ്റേ ചെയ്തു. കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് വി. ചിദംബരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്. അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് കേന്ദ്ര, സംസ്ഥാന സ൪ക്കാറുകളുടെ നടപടികളെ രൂക്ഷമായ ഭാഷയിൽ വിമ൪ശിച്ചു.

കപ്പൽ പിടിച്ചെടുക്കണമെന്ന സ൪ക്കാറിൻെറ ഹരജി കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണനയിലിരിക്കെ സിംഗിൾബെഞ്ച് ഉത്തരവിട്ടത് സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട സെലസ്റ്റിൻെറ ഭാര്യ ഡോറമ്മ, അനീഷ് പിങ്കിൻെറ സഹോദരിമാ൪ എന്നിവ൪ നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. കപ്പൽ വിട്ടുകൊടുക്കാനുള്ള ഉപാധിയെക്കുറിച്ച് ആരാഞ്ഞ കോടതി, ആവശ്യമെങ്കിൽ കപ്പലും ജീവനക്കാരെയും തിരിച്ചെത്തിക്കാനുള്ള അധികാരം ആ൪ക്കാണെന്ന് അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചു. സ്റ്റാമ്പ് പേപ്പറിൽ മൂന്ന് കോടിയുടെ ബോണ്ട് കപ്പലുടമ ഉപാധിയായി സമ൪പ്പിച്ചിട്ടുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു. ബാങ്ക് ഗ്യാരൻറി പോലുമില്ലാത്ത ഉപാധിയിൽ നിങ്ങൾ തൃപ്തരാണോയെന്ന് കോടതി കേന്ദ്ര,സംസ്ഥാന സ൪ക്കാറുകളോട് ചോദിച്ചു. മതിയായ ഉപാധിയല്ല ഇതെന്ന് ഇരുവരും പറഞ്ഞപ്പോഴാണ് പിന്നെന്തുകൊണ്ട് അപ്പീൽ സമ൪പ്പിച്ചില്ലായെന്ന് കോടതി ചോദിച്ചത്. കപ്പൽ വിട്ടുപോകുകയും ഉപാധികൾ ലംഘിക്കുകയും ചെയ്താൽ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തം ആ൪ക്കാണെന്ന് ചോദിച്ചപ്പോൾ കേന്ദ്ര സ൪ക്കാറിനാണെന്ന് എ.ജി വ്യക്തമാക്കി. കേന്ദ്ര സ൪ക്കാറിനോട് കോടതി ഇതിന് വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല. ഇതിന് മുമ്പ് സമാനമായ കേസുകളുണ്ടായിട്ടുണ്ടോയെന്നും എത്ര കപ്പലുകളെ ഇപ്രകാരം തിരിച്ചെത്തിക്കാനായിട്ടുണ്ടെന്നും കോടതി ചോദിച്ചു.

കപ്പൽ വിട്ടുപോകാൻ അനുമതി നൽകുന്നതിന് 10 കോടി രൂപ ബാങ്ക് ഗാരൻറിയായി നൽകാൻ തയാറാണെന്ന് ഉടമയുടെ അഭിഭാഷകൻ അറിയിച്ചു.

പിടിച്ചെടുത്ത ആയുധങ്ങളുടെയും മറ്റും ഫോറൻസിക് പരിശോധന റിപ്പോ൪ട്ട് വരുന്നതുവരെ കപ്പൽ വിട്ടുകൊടുക്കരുതെന്നാണ് നിലപാടെന്ന് എ.ജി പറഞ്ഞു. പരിശോധന റിപ്പോ൪ട്ട് കിട്ടുമ്പോൾ തെളിവുകളിൽ കൃത്രിമം നടന്നതായി തെളിഞ്ഞാൽ വീണ്ടും പരിശോധന നടത്തേണ്ടതുണ്ട്. ഇതിന് കപ്പലിൻെറ സാന്നിധ്യം ആവശ്യമാണെന്നും എ.ജി അറിയിച്ചു. കപ്പലിൽ പരിശോധന നടത്തിയതും ആയുധങ്ങളടക്കം പിടിച്ചെടുത്തതും അന്വേഷണ ഉദ്യോഗസ്ഥരാണെന്നിരിക്കെ കൃത്രിമം നടന്നിരിക്കാമെന്ന് കരുതുന്നതെന്തിനെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥ൪ സ്വന്തം നിലക്ക് വേണമായിരുന്നു പരിശോധന നടത്തേണ്ടതെന്നും സ൪ക്കാറോഫിസ൪മാ൪ അവരുടെ ചുമതല നി൪വഹിച്ചിട്ടില്ലെന്നുവേണം കരുതാനെന്നും കോടതി വ്യക്തമാക്കി. തുട൪ന്നാണ് തിങ്കളാഴ്ച ഉച്ചക്ക് കേസ് കേൾക്കാമെന്നറിയിച്ച് അതുവരെ കപ്പൽ വിടുന്നത് സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. കപ്പൽ പിടിച്ചുവെക്കുന്നതുമായി ബന്ധപ്പെട്ട് സ൪ക്കാ൪ സമ൪പ്പിച്ച ഹരജിയിൽ മജിസ്ട്രേറ്റ് കോടതിയുടെ മുമ്പാകെയുള്ള തെളിവുകൾ പോലും പരിഗണിക്കാതെയാണ് സിംഗിൾബെഞ്ചിൻെറ ഉത്തരവുണ്ടായതെന്ന് അപ്പീലിൽ ഹരജിക്കാ൪ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story