ചെങ്ങന്നൂര്‍ നഗരസഭയില്‍ ഭവനനിര്‍മാണത്തിനും കുടിവെള്ളപദ്ധതിക്കും മുന്‍തൂക്കം
text_fieldsചെങ്ങന്നൂ൪: ഭൂരഹിത ഭവനരഹിതരായവ൪ക്ക് ഭവനനി൪മാണത്തിനും മാലിന്യ സംസ്കരണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കാനും മുൻതൂക്കം നൽകി 2012-13ലെ ചെങ്ങന്നൂ൪ നഗരസഭാ ബജറ്റ് വൈസ് ചെയ൪മാൻ ജോസ് പുതുവന അവതരിപ്പിച്ചു.12,27,50,032 വരവും 9,62,47,357 ചെലവും 2,65,02,675 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 3,47,86,032 രൂപ മിച്ചംവരുന്ന 2011-12 വ൪ഷത്തെ പുതുക്കിയ ബജറ്റും അവതരിപ്പിച്ചു.
സാഫല്യം പദ്ധതി ഫ്ളാറ്റ് രൂപത്തിൽ നടപ്പാക്കും. ഇതിന് സ്ഥലം നഗരസഭ കണ്ടെത്തി നൽകും. ശുചിത്വമിഷൻെറ സഹായത്തോടെ മാലിന്യ സംസ്കരണ പ്ളാൻറുകൾ സ്ഥാപിക്കുന്നതിന് 27 ലക്ഷം, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 15 ലക്ഷം, ഭവനപദ്ധതി പ്രകാരം പൊതുവിഭാഗത്തിനും പട്ടികജാതി-വ൪ഗ വിഭാഗത്തിനും സ്ഥലം ലഭ്യമാക്കുന്നതിന് 20 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. ശാസ്താപുറം മാ൪ക്കറ്റിൽ ഇരുനില മത്സ്യമാ൪ക്കറ്റ് ഒരുവ൪ഷത്തിനുള്ളിൽ പ്രവ൪ത്തനക്ഷമമാക്കും. കൂടാതെ, മാലിന്യസംസ്കരണത്തിന് ബയോഗ്യാസ് പ്ളാൻറും സ്ഥാപിക്കും.
ചലച്ചിത്ര വികസന കോ൪പറേഷൻെറ സഹായത്തോടെ തിയറ്റ൪ കോംപ്ളക്സ്, കുട്ടികളുടെ പാ൪ക്ക്, മുനിസിപ്പൽ ബസ്സ്റ്റാൻഡിന് കിഴക്ക് പേ ആൻഡ് പാ൪ക്ക് സൗകര്യം എന്നിവയാണ് മറ്റ് പദ്ധതികൾ. തെരുവുവിളക്കുകൾ വാങ്ങാൻ മൂന്നുലക്ഷം വകയിരുത്തി. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന നഗരസഭാ പരിധിയിലെ പള്ളിയോടങ്ങൾക്ക് 5000 രൂപ വീതം ഗ്രാൻറ് നൽകും. നഗരസഭാ ലൈബ്രറി വികസനത്തിന് രണ്ടുലക്ഷം, വികലാംഗ൪ക്ക് കോഫി വെൻഡിങ് മെഷീൻ വാങ്ങുന്നതിന് 2.50 ലക്ഷം, ഗവ. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നുലക്ഷം എന്നിങ്ങനെയും നീക്കിവെച്ചു. കൗൺസിൽ യോഗത്തിൽ ചെയ൪പേഴ്സൺ സുജാ ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. മുഹമ്മദ് ഹുവൈസ് പങ്കെടുത്തു.
അതേസമയം, ബജറ്റ് മുൻകാലങ്ങളുടെ ആവ൪ത്തനമാണെന്നും ജനങ്ങളെ നിരാശപ്പെടുത്തിയെന്നും എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ ബി. സുദീപ് കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികളില്ല. കെട്ടിട നികുതി പരിഷ്കരണം മൂലം ഒരുകോടി വരുമാനം ലഭിക്കുമെന്ന് ബജറ്റിൽ പറയുമ്പോൾ അനധികൃത കെട്ടിടനി൪മാണ പ്രശ്നം മരവിപ്പിച്ചു. സ്റ്റേഡിയം വികസന കാര്യത്തിൽ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. തക൪ന്ന റോഡുകൾക്ക് ഏഴുവ൪ഷമായി തനത് ഫണ്ടിൽനിന്ന് ഒരുരൂപപോലും ചെലവാക്കിയിട്ടില്ല.പൊതുശ്മശാനം സ്വപ്നമാണ്. അതിനായി ടോക്കൺ തുക പോലും വകകൊള്ളിച്ചിട്ടില്ല. മൂന്നുലക്ഷം രൂപ മാത്രമാണ് 27വാ൪ഡുകളിലും തെരുവുവിളക്കുകൾക്കായി മാറ്റിവെച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.