15 ഡോക്ടര്‍മാര്‍ക്ക് വിലക്ക്; എട്ട് ക്ളിനിക്കുകള്‍ അടച്ചുപൂട്ടി
text_fieldsഅബൂദബി: ആരോഗ്യ മേഖലയിലെ നിയമ ലംഘനം തടയാൻ ഹെൽത്ത് അതോറിറ്റി നടത്തിയ വ്യാപക പരിശോധനയെ തുട൪ന്ന് ശക്തമായ നടപടി. നിയമ ലംഘനം നടത്തിയ 15 ഡോക്ട൪മാ൪ക്ക് ജോലിയിൽ വിലക്ക് ഏ൪പ്പെടുത്തി. ഇതിൽ ചിലരെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ അഞ്ച് ഡോക്ട൪മാ൪ക്ക് മുന്നറിയിപ്പ് നൽകി.
ക്ളിനിക്കുകൾ ഉൾപ്പെടെ എട്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 11 ആശുപത്രികളിലും ക്ളിനിക്കുകളിലും നിയമ ലംഘനം കണ്ടെത്തുകയും 10 സ്ഥാപനങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജോലിയിലെ പിഴവ്, പരിചയക്കുറവ് തുടങ്ങിയ കാരണങ്ങളുടെ പേരിൽ അഞ്ച് നഴ്സുമാ൪ക്കും മുന്നറിയിപ്പ് നൽകി. ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ ലൈസൻസ് നടപടികൾക്കുള്ള പ്രത്യേക സമിതിയുടെ റിപ്പോ൪ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധന നടത്തിയ നിരവധി സ്ഥാപനങ്ങളിൽ രാജ്യത്തെ ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പുറമെ വൈദ്യശാസ്ത്ര മേഖലയിലെ ധാ൪മികതകളുടെ വ്യക്തമായ ലംഘനവും കണ്ടെത്തി. ചില സ്ഥാപനങ്ങളും ഡോക്ട൪മാരും ലൈസൻസില്ലാതെയാണ് പ്രവ൪ത്തിച്ചത്. രോഗികളെ പരിശോധിക്കാതെ മരുന്ന് കുറിച്ചുകൊടുക്കുന്ന ഡോക്ട൪മാരുമുണ്ട്. ചില ഡോക്ട൪മാ൪ക്കെതിരെ വ്യാജ രേഖകളുടെയും മറ്റും പേരിൽ പ്രോസിക്യൂഷൻ നടപടി തുടങ്ങിയിട്ടുണ്ട്.
പരിശോധക സംഘം ഒരു ആശുപത്രിയിലെത്തിയപ്പോൾ നഴ്സ് ഓടിരക്ഷപ്പെട്ട സംഭവമുണ്ടായി. ആവശ്യമായ യോഗ്യതകളില്ലാത്ത നഴ്സുമാരെ നിയമിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇവിടെ മതിയായ യോഗ്യതകളുള്ള നഴ്സുമാരെ നിയമിച്ചാൽ മാത്രമേ പ്രവ൪ത്തനാനുമതി നൽകുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി. അതുവരെ ലൈസൻസ് പുതുക്കി നൽകില്ല. സ്പെഷലിസ്റ്റില്ലാതെ പ്രവ൪ത്തിക്കുന്നതായി കണ്ടെത്തിയ ലബോറട്ടറിയിൽ സ്പെഷലിസ്റ്റിനെ നിയമിക്കാൻ മൂന്നു മാസത്തെ സമയം നൽകി. ഈ സമയ പരിധിക്കകം നിയമനം നടന്നില്ലെങ്കിൽ ലാബ് അടച്ചുപൂട്ടും. ലബോറട്ടറി പ്രവ൪ത്തനവുമായി ബന്ധപ്പെട്ട് പശ്ചിമ മേഖലയിലെ നാല് ക്ളിനിക്കുകൾക്ക് മുന്നറിയിപ്പ് നൽകുകയും പ്രവ൪ത്തനം നിയമ വിധേയമാക്കാൻ മൂന്നു മാസത്തെ സമയം അനുവദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.