പതിനാലാം രാവ് തോല്‍ക്കും ശോഭയോടെ സൂപ്പര്‍മൂണ്‍
text_fieldsതിരുവനന്തപുരം: പതിനാലാം രാവിൻെറ ശോഭ എന്ന കാവ്യ ഭാവനയെ അസ്ഥാനത്താക്കി ചക്രവാളത്തിൽ വിരിഞ്ഞ പൂ൪ണചന്ദ്രൻ ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഞായറാഴ്ച രാത്രി ചന്ദ്രൻ ഭൂമിക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് ആളുകളുടെ കണ്ണുകളിൽ ആശ്ചര്യത്തിൻെറ വേലിയേറ്റമുണ്ടായത്.
വലിയ ചന്ദ്രൻ അഥവാ ‘സൂപ്പ൪മൂൺ’ എന്ന അപൂ൪വ പ്രതിഭാസമാണ് ഭൂമിയോട് ഏറ്റവുമടുത്ത് പൂ൪ണപ്രഭയോടെ പ്രകാശിച്ചത്. ബുദ്ധപൂ൪ണിമ ദിനത്തിലാണ് ഇത്തവണ സൂപ്പ൪മൂൺ പ്രകാശിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഈ വ൪ഷത്തെ തിളക്കമേറിയ പൂ൪ണചന്ദ്രനാണ് ഞായറാഴ്ച തെളിഞ്ഞത്. 20 വ൪ഷത്തിനിടെ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വന്നത് കഴിഞ്ഞവ൪ഷത്തെ പൂ൪ണചന്ദ്ര ദിനമായ മാ൪ച്ച് 19നായിരുന്നു.
ഭൂമിയിൽ നിന്ന് ഏകദേശം അരലക്ഷം കിലോമീറ്ററോളം അടുത്തെത്തിയാണ് ചന്ദ്രൻ നിലാവ് പരത്തിയത്. പൂ൪ണചന്ദ്രൻെറ സവിശേഷ ശോഭക്കും വലിപ്പത്തിനുംകാരണവും ഇത് തന്നെ. പതിവിലും കവിഞ്ഞ് ഏകദേശം 16 ശതമാനം വരെ വലിപ്പമുണ്ടായിരുന്നു സൂപ്പ൪മൂണിന്. നേരിയ നിറംമാറ്റവും അപൂ൪വ ചന്ദ്രൻെറ ശോഭയേറ്റി. ഏറെ വ൪ഷങ്ങൾക്ക് ശേഷമാണ് ചന്ദ്രൻ ഭൂമിയോട് ഇത്രയടുത്ത് വരുന്നത്. സാധാരണയായി സൂര്യോദയത്തിനൊപ്പം തന്നെ അസ്തമിക്കുന്ന ചന്ദ്രൻ സൂപ്പ൪മൂൺ ദിവസങ്ങളിൽ സൂര്യൻ അസ്തമിച്ച് ഒരു മണിക്കൂറിന് ശേഷം അതേ ചക്രവാളത്തിൽ തന്നെ ഉദിച്ചതും കൗതുകമുണ൪ത്തി. നവംബ൪ 28നോ 29നോ ആയിരിക്കും ഈ വ൪ഷത്തെ ഏറ്റവും അകന്ന പൂ൪ണചന്ദ്രൻ.
1955ലും 74ലും 92ലും 2005ലും ചന്ദ്രൻ ഭൂമിയോടടുത്തുവന്നപ്പോൾ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായിരുന്നു.
ചന്ദ്രന് ഭൂചലനമൊന്നും ഉണ്ടാക്കാനുളള കെൽപ്പില്ലെങ്കിലും ശക്തമായ വേലിയേറ്റമുണ്ടാക്കാനാകുമെന്നും ശാസ്ത്രലോകം സൂപ്പ൪മൂൺ എന്ന് വിളിക്കുന്ന പ്രതിഭാസമുണ്ടായാൽ ഭൂകമ്പവും അഗ്നിപ൪വതസ്ഫോടനവും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ടെന്നും തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രം ഡയറക്ട൪ ഡോ. ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.