Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജൂണ്‍ മുതല്‍ മധ്യാഹ്ന...

ജൂണ്‍ മുതല്‍ മധ്യാഹ്ന വിശ്രമം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

text_fields
bookmark_border
ജൂണ്‍ മുതല്‍ മധ്യാഹ്ന വിശ്രമം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി
cancel

മസ്കത്ത്: വേനൽചൂട് ശക്തമായതോടെ പകൽസമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അടുത്തമാസം ഒന്ന് മുതൽ മധ്യാഹ്ന വിശ്രം അനുവദിക്കാൻ തൊഴിൽമന്ത്രാലയം നി൪മാണകമ്പനികൾക്കും മറ്റും നി൪ദേശം നൽകി. ഉച്ചക്ക് 12.00 മുതൽ വൈകുന്നേരം 3.30 വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കേണ്ടത്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഈ നി൪ദേശം പാലിക്കേണ്ടത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷസംബന്ധിച്ച് 2008ലാണ് എല്ലാവ൪ഷവും ഈമാസങ്ങളിൽ തൊഴിലാളികൾക്ക് മധ്യാഹ്നവിശ്രമം നൽകാൻ മന്ത്രിസഭാതലത്തിൽ ഉത്തരവിറക്കിയത്. ലേബ൪ നിയമത്തിൻെറ ആ൪ട്ടിക്കിൽ (16) പ്രകാരം ഈ നിയമം പാലിക്കാൻ സുൽത്താനേറ്റിലെ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
കനത്ത വേനൽചൂട് പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിവിധ ശാരീരിക പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ശരീരത്തിൽ ജലത്തിൻെറ അംശം കുറയുന്നതിൻെറ ഭാഗമായി തള൪ച്ച, തലകറക്കം, ഛ൪ദി, ശരീരവേദന, ചൊറിച്ചിൽ തുടങ്ങിയ അസ്വസ്ഥതകളുണ്ടാകും. കനത്ത ചൂടിൽ ജോലി ചെയ്യേണ്ടി വരുന്നതിലെ പ്രയാസം മനസിലാക്കിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്.
മധ്യാഹ്ന വിശ്രമ നിയമം രാജ്യത്ത് ശക്തമായി നപ്പാക്കുമെന്ന് മന്ത്രാലയം ലേബ൪ വെൽഫെയ൪ ഡയറക്ട൪ ജനറൽ സലീം ബിൻ സഈദ് അൽബാദി പറഞ്ഞു. പുറത്തുജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും നിയമത്തിൻെറ പരിധിയിൽ വരും. നിയമംലംഘിക്കുന്ന കമ്പനികൾക്കെതിരെ ക൪ശന നിയമനടപടികളാണ് സ്വീകരിക്കുക. നിയമം നടപ്പാക്കുന്നതിൻെറ ആനുകൂല്യം തൊഴിലാളികൾക്ക് മാത്രമല്ല, തൊഴിലുടമക്ക് കൂടിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനക്ഷമത വ൪ധിക്കാൻ വിശ്രമം സഹായിക്കും. തൊഴിൽ സ്ഥലങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും കഴിയും. നിയമം പാലിക്കാനും സംരക്ഷിക്കാനും തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ചൂടുകാലത്തെ മധ്യാഹ്ന വിശ്രമനിയമം സംബന്ധിച്ചും ചൂടിനെ പ്രതിരോധിക്കേണ്ടതിൻെറ ആവശ്യകത സംബന്ധിച്ചും തൊഴിലാളികൾക്കിടയിൽ മന്ത്രാലയം ബോധവല്‍്കരണം നടത്താറുണ്ട്. മുൻ വ൪ഷവും ബോധവത്കരണം നടത്തിയിരുന്നു. ചൂടുകാലത്ത് തൊഴിൽ സ്ഥലങ്ങളിൽ കുടിവെള്ളം, വിശ്രമസൗകര്യം, പ്രഥമശുശ്രൂഷാ സാമഗ്രികൾ എന്നിവ ലഭ്യമാക്കണമെന്നും അധികൃത൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story