Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബ്രസല്‍സ് ഉച്ചകോടി...

ബ്രസല്‍സ് ഉച്ചകോടി സമാപിച്ചു

text_fields
bookmark_border
ബ്രസല്‍സ് ഉച്ചകോടി സമാപിച്ചു
cancel

ബ്രസൽസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ യൂനിയന്റെ ബ്രസൽസ് സാമ്പത്തിക ഉച്ചകോടി കാര്യമായ പ്രഖ്യാപനങ്ങളൊ നടപടികളോ കൈക്കൊള്ളാനാകാതെ അവസാനിച്ചു. അംഗരാജ്യങ്ങൾ തങ്ങളുടെ പതിവ് നിലപാടുകൾ ആവ൪ത്തിച്ച ഉച്ചകോടിയിൽ പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഗ്രസിന് കടുത്ത മുന്നറിയിപ്പ് നൽകിയാണ് സമാപിച്ചത്. യൂറോപ്യൻ യൂനിയൻ നി൪ദേശിച്ച ചെലവുചുരുക്കൽ പദ്ധതി കൃത്യമായി നി൪വഹിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് യൂറോ സോണിൽ തുടരാനാകൂ എന്ന് യൂനിയൻ പ്രസിഡന്റ് വാൻ റംപായ് വ്യക്തമാക്കി.
ഇതാദ്യമായി യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വാ ഓലൻഡ് യൂറോബോണ്ട് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ച൪ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതു മാത്രമാണ് ബ്രസൽസിൽ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തമായ ഏക അഭിപ്രായം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്ന് ് ഫണ്ട് അനുവദിക്കുന്നതിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ നി൪ദേശത്തെ ജ൪മൻ ചാൻസല൪ അംഗലാ മെ൪കൽ തള്ളിയത് ഉച്ചകോടിയിൽ വാഗ്വാദത്തിന് ഇടയാക്കി. യൂറോപ്യൻ യൂനിയന്റെ നിയമത്തിന് വിരുദ്ധമാണ് യൂറോബോണ്ടെന്ന് അവ൪ പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ മോണ്ടി ച൪ച്ചയിൽ ഓലൻഡിനെ പിന്താങ്ങി.
മേയ് ആറിന് നടന്ന പാ൪ലമെന്റ് തെരഞ്ഞെടുപ്പിൽ ആ൪ക്കും കേവല ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഗ്രീസിന് റംപായിയുടെ പ്രസതാവന കനത്ത വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പിലാക്കിയത് കാരണം മുഖ്യധാരാ പാ൪ട്ടികൾക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട പാ൪ലമെന്റിൽ യൂറോപ്യൻ യൂനിയന്റെ നി൪ദേശം പൂ൪ണമായും ഗ്രീസിന് പാലിക്കാനാകുമോ എന്ന കാര്യം സംശയമാണ്. ജൂൺ 17ന് ഗ്രീസിലും ഫ്രാൻസിലും നടക്കുന്ന പാ൪ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം യൂനിയൻ കൂടുതൽ കടുത്ത തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോ൪ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story