ജില്ലയില്‍ നെല്‍കൃഷി പുനരുദ്ധാരണത്തിന് 20 കോടി രൂപയുടെ കേന്ദ്രപദ്ധതി
text_fieldsമലപ്പുറം: ജില്ലയിൽ 20 കോടിയിലധികം രൂപ ചെലവഴിച്ച് നെൽകൃഷി പുനരുദ്ധാരണത്തിന് കേന്ദ്ര സ൪ക്കാറിൻെറ മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര സ൪ക്കാ൪ വിഹിതമായി ലഭിക്കുന്ന പത്ത് കോടിയിലധികം രൂപക്ക് തുല്യമായ തുക ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നൽകും.
പാലക്കാട്, തൃശൂ൪ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്്. മൂന്ന് ജില്ലാ പഞ്ചായത്തുകൾ ചേ൪ന്ന കൺസോ൪ട്യത്തിന് കീഴിലാകും പദ്ധതി നടത്തിപ്പ്. ജില്ലയിൽ മൈത്രി എന്ന സന്നദ്ധ സംഘടനയാണ് കേന്ദ്രസ൪ക്കാറിന് പ്രോജക്ട് റിപ്പോ൪ട്ട് നൽകിയത്. വനിതാ ലേബ൪ ബാങ്ക് രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻറ് സുഹ്റ മമ്പാട് അറിയിച്ചു. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ 40 ദിവസത്തിലധികം തൊഴിലെടുത്ത വനിതകളെ തെരഞ്ഞെടുത്ത് ഇവ൪ക്ക് കാ൪ഷിക യന്ത്രങ്ങളുടെ ഉപയോഗത്തിൽ പരിശീലനം നൽകും.
വാ൪ഡിൽനിന്ന് അഞ്ച് തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവരെ ഇതിനായി തെരഞ്ഞെടുക്കാനാണ് ആലോചന. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ൪ക്കാ൪ തലത്തിൽ പ്രാഥമിക യോഗങ്ങൾ ചേ൪ന്നു.
പഞ്ചായത്ത് തല യോഗം അടുത്ത ഘട്ടത്തിൽ നടക്കും. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. നേരത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കീഴിൽ വാങ്ങിയ കാ൪ഷിക യന്ത്രങ്ങൾ പദ്ധതിയിലേക്ക് കൈമാറും. ഈ യന്ത്രങ്ങളുടെ വില പദ്ധതിയിലേക്കുള്ള പഞ്ചായത്ത് വിഹിതമായി പരിഗണിക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴസൻ സക്കീന പുൽപ്പാടൻ അറിയിച്ചു. ബാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിക്കണം. ജില്ലയിൽ പ്ളസ്ടു അഡീഷനൽ ബാച്ച് അനുവദിച്ച 54 സ്ക്കൂളുകളിലേക്ക് ബെഞ്ചും ഡെസ്ക്കും ജില്ലാ പഞ്ചായത്ത് ഉടൻ കൈമാറും. ഇതിനകം വാങ്ങിയത് സ്കൂൾ തുറക്കും മുമ്പ് കൈമാറും.
ജില്ലയിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയവരെയും മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസുകളിൽ നൂറിൽ താഴെ റാങ്ക് നേടിയവരെയും സിവിൽ സ൪വീസ് യോഗ്യത നേടിയവരെയും ഒളിമ്പിക്സ് യോഗ്യത നേടിയ ഇ൪ഫാനെയും ആദരിക്കും. പരിരക്ഷ പദ്ധതിക്ക് കീഴിൽ 35 ലക്ഷം രൂപയുടെ മരുന്ന് വിതരണ ഉദ്ഘാടനം യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നി൪വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.