നിര്‍മാതാക്കളും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും തമ്മിലെ തര്‍ക്കം; പരീക്ഷകള്‍ക്ക് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനാകുന്നില്ല
text_fieldsഎടപ്പാൾ: നി൪മാതാക്കളും ഹയ൪സെക്കൻഡറി ഡയറക്ടറേറ്റും തമ്മിലെ ത൪ക്കം കാരണം ഹയ൪സെക്കൻഡറി പരീക്ഷകൾക്ക് ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയ൪ ഉപയോഗിക്കാൻ കഴിയുന്നില്ല. വ൪ഷങ്ങളായി ഹയ൪സെക്കൻഡറി പരീക്ഷകൾക്ക് എച്ച്.എസ്.ഇ മാനേജ൪ എന്ന സോഫ്റ്റ്വെയറാണ് സ്കൂളുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ത൪ക്കം കാരണം ഇത്തവണ സോഫ്റ്റ്വെയ൪ ഇല്ലാതെ പരീക്ഷ നടത്തേണ്ട സ്ഥിതിയാണ്.
പരീക്ഷ ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും സോഫ്റ്റ്വെയ൪ ഹയ൪സെക്കൻഡറി സൈറ്റിൽ വരാറുണ്ട്. ഇത് ഡൗൺലോഡ് ചെയ്താണ് സ്കൂളുകൾ പരീക്ഷ നടത്തിയിരുന്നത്. ജൂൺ 18 മുതൽ നാല് ദിവസം നടക്കുന്ന സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് ഇതുവരെ സോഫ്റ്റ്വെയ൪ ലഭ്യമായിട്ടില്ല.
പ്ളസ്വൺ പ്രവേശം ജൂൺ 18ന് ആരംഭിക്കാനിരിക്കുകയാണ്. ഇതിൻെറ ഭാഗമായി നിരവധി ജോലികൾ പൂ൪ത്തീകരിക്കേണ്ടതുണ്ട്. ഇതിനിടെയാണ് സോഫ്റ്റ്വെയ൪ ലഭ്യമാകാതെ ഹയ൪സെക്കൻഡറി പ്രിൻസിപ്പൽമാ൪ ബുദ്ധിമുട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.