ദേശീയപാത 744 ല്‍ അപകടം പെരുകുന്നു
text_fieldsപുനലൂ൪: ദേശീയപാത 744 ൽ പുനലൂരിനും സംസ്ഥാന അതി൪ത്തിയായ കോട്ടവാസലിനുമിടയിൽ ദിനംപ്രതി അപകടം പെരുകുന്നു. ഇതുവഴിയുള്ള വാഹനങ്ങളുടെ വ൪ധനക്കനുസരിച്ച് പാതയുടെ അപര്യാപ്തതയും തക൪ച്ചയുമാണ് അപകടത്തിന് പ്രധാന കാരണം.
മദ്യപിച്ച് വാഹനം ഓടിക്കൽ ഉൾപ്പെടെ ട്രാഫിക് നിയമം ലംഘിച്ചുള്ള ഡ്രൈവിങ് ഈ പാതയിൽ ഏറെയാണെന്നും ആക്ഷേപമുണ്ട്. തമിഴ്നാട്ടിൽനിന്നും വരുന്ന ചരക്കുവാഹനങ്ങളാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. പാതയുടെ അപര്യാപ്തത കണക്കിലെടുക്കാതെ അലക്ഷ്യമായാണ് ആസിഡ് ടാങ്ക൪ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ കടന്നുവരുന്നത്. കൂറ്റൻ ചരക്കുവാഹനങ്ങൾപോലും ക്ളീന൪ ഇല്ലാതെ ഡ്രൈവ൪ മാത്രമായാണ് ഈ പാതയിലൂടെ വന്നുപോകുന്നത്. ഇതിൽ പല വാഹനങ്ങളും ചരക്കുഗതാഗതത്തിന് അനുയോജ്യമല്ലാത്ത നിലയിലായതാണ്.
പുനലൂരിനും കോട്ടവാസലിനുമിടയിൽ ദിവസവും ചെറുതും വലുതുമായി നിരവധി വാഹനങ്ങൾ അപകടം ഉണ്ടാക്കുന്നു. പാതയോരത്തുള്ള വീടുകളിലേക്ക് ഇടിച്ചുകയറൽ ഉൾപ്പെടെ വലിയ അപകടങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. പുനലൂ൪-ചെങ്കോട്ട പാതയിൽ ട്രെയിൻ ഗതാഗതം ഇല്ലാത്തതിനാൽ മുമ്പുണ്ടായിരുന്നതിൻെറ നാലിരട്ടി വാഹനങ്ങളാണ് ഇപ്പോൾ ഓടുന്നത്. കൊടുംവളവുകളും കുത്തിറക്കവും കയറ്റവുമുള്ള ഈ പാത പലയിടത്തും തക൪ന്നിട്ടുള്ളതും അപകടം വ൪ധിപ്പിക്കുന്നു. അപകടം കുറക്കാൻ പൊലീസിൻെറ ഉൾപ്പെടെ യാതൊരു നടപടിയുമില്ല

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.