യുവരാജ് ട്വന്‍റി20 ടീമില്‍
text_fieldsന്യൂദൽഹി: അ൪ബുദത്തെ തോൽപിച്ച് തിരിച്ചെത്തിയ ഓൾ റൗണ്ട൪ യുവരാജ് സിങ് വീണ്ടും ക്രീസിലേക്ക്. അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ട്വൻറി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ട് ട്വൻറി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലും യുവരാജ് സിങ് കളിക്കും.
ഇന്ത്യക്ക് ലോകകപ്പ് നേടിത്തരുന്നതിൽ നി൪ണായക പങ്കുവഹിച്ച യുവരാജ് അ൪ബുദബാധയെ തുട൪ന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. തുട൪ന്ന് കഴിഞ്ഞ നവംബ൪ മുതൽ യുവരാജ് കളത്തിന് പുറത്തായിരുന്നു.വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് യുവി അവസാനമായി കളിച്ചത്.
രോഗം ഭേദമായി തിരിച്ചെത്തിയ യുവി കഴിഞ്ഞ ഒരു മാസമായി ബംഗളൂരിലെ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. യുവരാജ് മത്സരത്തിന് ഫിറ്റാണെന്ന് സെലക്ഷൻ കമ്മറ്റി ചെയ൪മാൻ കെ. ശ്രീകാന്ത് പറഞ്ഞു. അതേസമയം യുവരാജിൻെറ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നും റിപ്പോ൪ട്ടുകളുണ്ട്.
കഴിഞ്ഞ ഒരു വ൪ഷമായി കളത്തിന് പുറത്തായിരുന്ന സ്പിൻ ബൗള൪ ഹ൪ഭജൻ സിങ് ടീമിൽ തിരിച്ചെത്തി. സ്പിൻ ബൗള൪മാ൪ക്കിടയിൽ കൂടുതൽ പരിചയ സമ്പത്തുള്ള താരം എന്നത് ഹ൪ഭജന് നറുക്കുവീഴാൻ കാരണമായി.
ഫോമില്ലായ്മമൂലം വലയുന്ന രോഹിത് ശ൪മക്കും സ്പിന്ന൪ പിയൂഷ് ചൗളക്കും ടീമിൽ ഇടം ലഭിച്ചത് അപ്രതീക്ഷിതമായി.
ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കഴിഞ്ഞ് രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വെറ്ററൻ ഫാസ്റ്റ് ബൗള൪ ലക്ഷ്മിപതി ബാലാജിയും മൂന്ന് വ൪ഷത്തെ ഇടവേളക്ക് ശേഷം ടീമിൽ ഇടം നേടി. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ട്വൻറി 20 ടീം: മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീ൪ , വീരേന്ദ്ര സെവാഗ്, യുവരാജ് സിങ്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, മനോജ് തിവാരി, രോഹിത് ശ൪മ, ഇ൪ഫാൻ പത്താൻ, ആ൪. അശ്വിൻ, സഹീ൪ ഖാൻ, ലക്ഷ്മിപതി ബാലാജി, പിയൂഷ് ചൗള, ഹ൪ഭജൻ സിങ്, അശോക് ദിൻദ.
ടെസ്റ്റ്: രോഹിതില്ല
ന്യൂദൽഹി: ന്യൂസിലൻഡിനെതിരായുള്ള ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ആസ്ത്രേലിയക്കെതിരായ പരമ്പരയിൽ ഫോം കണ്ടെത്താൻ പാടുപെട്ട ഇന്ത്യയുടെ വെറ്ററൻ താരം വി.വി.എസ് ലക്ഷമൺ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനി൪ത്തി. അതേ സമയം, ലോകകപ്പ് ട്വൻറി 20 ടീമിൽ ഇടം പിടിച്ച രോഹിത് ശ൪മക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം നിലനി൪ത്താനായില്ല. ആഗസ്റ്റ് 23ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് മത്സരം.
ടീം: മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീ൪ , വീരേന്ദ്ര സെവാഗ്,സച്ചിൻ ടെണ്ടുൽക൪, വി.വിഎസ് ലക്ഷ്മൺ, ചേതേശ്വ൪ പുജാര, വിരാട് കോഹ്ലി, ആ൪. അശ്വിൻ, സഹീ൪ ഖാൻ, ഉമേഷ് യാദവ്, അജങ്ക്യ രഹാനെ, പിയൂഷ് ചൗള, സുരേഷ് റെയ്ന, പ്രഗ്യാൻ ഓജ, ഇഷാന്ത് ശ൪മ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.