മൂന്നു മാസത്തെ നഷ്ടം 22451 കോടി; ഐ.ഒ.സി ചരിത്രം കുറിച്ചു
text_fieldsമുംബൈ: നഷ്ടം കുമിഞ്ഞു കൂടി പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോ൪പ്പറേഷൻ ചരിത്ര താളുകളിലേക്ക്. നടപ്പ് സാമ്പത്തിക വ൪ഷത്തിൻെറ ആദ്യ പാദത്തിൽ 22,451 കോടി രൂപ നഷ്ടമാണ് ഐ.ഒ.സിക്ക്. ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനി രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നഷ്ടമാണിത്. മറ്റൊരു എണ്ണ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോ൪പ്പറേഷൻ 9428 കോടിയുടെയും നഷ്ടം രേഖപ്പെടുത്തി.
ഡീസലും പാചക വാതകവും കുറഞ്ഞ നിരക്കിൽ വിൽക്കുന്നതു വഴിയുള്ള നഷ്ടം കേന്ദ്ര സ൪ക്കാ൪ നികത്താതിരുന്നതാണ് രണ്ട് പൊതു മേഖലാ എണ്ണ കമ്പനികളെയും കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്.
എന്നാൽ സാമ്പത്തിക വ൪ഷത്തിൻെറ അവസാനത്തോടെ സ൪ക്കാ൪ സബ്സിഡി തുക വിതരണം ചെയ്യുന്നതോടെ നഷ്ടം നികത്തപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അതുവരെ പുറമെ നിന്ന് കമ്പനികൾ വൻ തുക ഉയ൪ന്ന പലിശക്ക് കടമെടുക്കേണ്ടി വരും. ഇത് പലിശ ഇനത്തിൽ വൻ ബാധ്യതയാണ് എണ്ണ കമ്പനികൾക്ക് വരുത്തിവെയ്ക്കുക. ഈ നഷ്ടം സ൪ക്കാ൪ നികത്തുകയുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.