Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightക്ഷേമപദ്ധതികള്‍...

ക്ഷേമപദ്ധതികള്‍ നിരവധി; പ്രയോജനം ലഭിക്കാതെ ക്ഷീരകര്‍ഷകര്‍

text_fields
bookmark_border
ക്ഷേമപദ്ധതികള്‍ നിരവധി; പ്രയോജനം ലഭിക്കാതെ ക്ഷീരകര്‍ഷകര്‍
cancel

തലയോലപ്പറമ്പ്: കന്നുകാലിവള൪ത്തൽ വ്യാപകമാക്കാൻ സ൪ക്കാറും ത്രിതല പഞ്ചായത്തുകളും നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും ക്ഷീരക൪ഷക൪ക്ക് അതിൻെറ ഗുണമില്ല.
ഒരുമാസത്തിൽ അധികമായി തുടരുന്ന കാലിത്തീറ്റ ക്ഷാമം പരിഹരിക്കാൻ അധികൃത൪ നടപടി സ്വീകരിക്കാത്തത് ഈ രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുകയാണ്. ക൪ഷകന് ന്യായമായ വില ലഭിക്കാത്തതും കാലിത്തീറ്റയുടെ ക്ഷാമവും കാരണം നിരവധി ക൪ഷക൪ ക്ഷീരസംഘങ്ങൾക്ക് പാൽ നൽകാതെ നേരിട്ട് നാട്ടുകാ൪ക്ക് വിൽക്കുകയാണ്.
ക്ഷീരസംഘങ്ങൾ വഴി കേരള ഫീഡ്സും മിൽമയുമാണ് ക൪ഷക൪ക്ക് കാലിത്തീറ്റ നൽകുന്നത്. എന്നാൽ, രണ്ടുമാസം മുമ്പ് പണം അടച്ചിട്ടും കാലിത്തീറ്റ ഉൽപ്പാദക൪ നൽകുന്നില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവുകാരണം നി൪മാണം നടക്കുന്നില്ലെന്നും സ്റ്റോക്കില്ലെന്നുമാണ് കമ്പനികൾ പറയുന്നത്.
സ്വകാര്യ കാലിത്തീറ്റ കമ്പനികൾ യഥേഷ്ടം വിൽപ്പന നടത്തുന്നുണ്ടെങ്കിലും വിലക്കൂടുതലായതിനാൽ ക൪ഷക൪ വാങ്ങുന്നില്ല. ഒരു ചാക്കിന് ഒരാഴ്ച മുമ്പ് 600 രൂപയായിരുന്നത് ഇപ്പോൾ സ്വകാര്യ കമ്പനികൾ 800 രൂപയാക്കി ഉയ൪ത്തി. സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സ൪ക്കാ൪ ഏജൻസികൾ നി൪മാണം മന$പൂ൪വം നി൪ത്തിയിരിക്കുകയാണെന്നാണ് ക൪ഷകരുടെ ആരോപണം.
ഒരുവ൪ഷം മുമ്പ് ക൪ഷകനെ സഹായിക്കാനെന്ന് പറഞ്ഞ് മിൽമ പാലിന് അഞ്ച് രൂപ കൂട്ടിയിരുന്നു. ഇതിൽ 1.20 പൈസ മാത്രമാണ് ക൪ഷകന് ലഭിക്കുന്നത്. ബാക്കി 4.20 രൂപയിൽനിന്ന് ഒരു വിഹിതംകൂടി ക൪ഷകന് നൽകുമെന്ന് അധികൃത൪ വാഗ്ദാനം ചെയ്തെങ്കിലും നടപ്പാക്കിയിട്ടില്ല. ഒരു ലിറ്റ൪ പാലിന് ക൪ഷകന് ശരാശരി 25 രൂപ ലഭിക്കണമെന്നാണ് ആവശ്യം.
നിലവിൽ 21.80, 21 രൂപ എന്നിങ്ങനെയേ ലഭിക്കുന്നുള്ളൂ. പഞ്ചായത്തിൽനിന്ന് അനുവദിക്കുന്ന സബ്സിഡിയും നാമമാത്രമാണെന്ന് ക൪ഷക൪ക്ക് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story