ചീമേനിയിലെ റവന്യൂ ഭൂമി സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കുന്നതിനെതിരെ പ്രതിഷേധം
text_fieldsകേളകം: ഭൂരഹിത ആദിവാസികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രക്ഷോഭത്തെതുട൪ന്ന് 2001 ഒക്ടോബ൪ 16ന് സ൪ക്കാറും ആദിവാസി സംഘടനാ നേതാക്കളും തമ്മിൽ ഒപ്പിട്ട കരാ൪ പ്രകാരം ഭൂരഹിത ആദിവാസികൾക്ക് നൽകാൻ നിശ്ചയിച്ച ചീമേനിയിലെ 1621 ഏക്ക൪ റവന്യൂ ഭൂമി എമ൪ജിങ് കേരളയുടെ ഭാഗമായി പവ൪ പ്രോജക്ട് സ്ഥാപിക്കുന്നതിന് സ്വകാര്യ നിക്ഷേപക൪ക്ക് പാട്ടത്തിന് നൽകാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. 70000 ത്തോളം ഭൂരഹിത ആദിവാസികളുള്ള കേരളത്തിൽ അവ൪ക്ക് ഭൂമി നൽകാതെ കരാ൪ പ്രകാരം വിതരണം ചെയ്യേണ്ട ചീമേനി ഭൂമി സ്വകാര്യ നിക്ഷേപക൪ക്ക് നൽകുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ആദിവാസി ദലിത്-മുന്നേറ്റ മുന്നണി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ അറിയിച്ചു.
മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിയും ആദിവാസി സംഘടനാ നേതാക്കളും തമ്മിൽ 11 വ൪ഷം മുമ്പ് ഒപ്പിട്ട കരാ൪പ്രകാരം ഭൂരഹിത ആദിവാസികൾക്ക് ഒരേക്ക൪ മുതൽ അഞ്ചേക്ക൪ വരെ ഭൂമി നൽകുമെന്ന് വ്യവസ്ഥചെയ്ത് ഒപ്പുവെച്ചിരുന്നു. കരാ൪ നിലവിൽ വന്ന് പതിനൊന്ന് വ൪ഷമായിട്ടും പത്ത് ശതമാനം ഭൂരഹിത ആദിവാസികൾക്കുപോലും ഭൂമി നൽകിയില്ല. കരാ൪ പ്രകാരം ആദിവാസികൾക്ക് ലഭിക്കേണ്ട ചീമേനിയിലെ 3000 ഏക്ക൪ ഭൂമി മറ്റ് പല ആവശ്യങ്ങൾക്ക് മാറ്റിവെക്കുകയും സ്വകാര്യ നിക്ഷേപക൪ക്ക് തീറ് നൽകുകയും ചെയ്യുന്നതിൽ മാറിമാറി വരുന്ന ഇടത്-യു.ഡി.എഫ് സ൪ക്കാറുകൾ മത്സരിക്കുകയാണ്.
കൃഷിവകുപ്പിൻെറ കീഴിലുള്ള പ്ളാൻേറഷൻ കോ൪പറേഷൻ ഭൂമി, കാസ൪കോട് ചീമേനിയിലെ 3000 ഏക്ക൪ ഭൂമി എന്നിവ ഭൂരഹിത ആദിവാസികൾക്ക് നൽകാൻ ആൻറണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന കെ.ആ൪. ഗൗരിയമ്മ ഉത്തരവിട്ടെങ്കിലും റവന്യൂവകുപ്പ് തടസ്സവാദമുന്നയിച്ചു. ആദിവാസി ഭൂവിതരണ കരാ൪ ലംഘിച്ച് തുറന്ന ജയിലിന് 300 ഏക്ക൪ ഭൂമി നൽകി. തുട൪ന്ന് നടന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറ്റവും താപ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നീക്കവും പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തെ തുട൪ന്നാണ് പരാജയപ്പെട്ടത്. തുട൪ന്ന് രാസവള ഫാക്ടറിക്കുവേണ്ടി നടത്തിയ ശ്രമവും നടപ്പായില്ല.
സംസ്ഥാനത്ത് 70000ത്തോളം ഭൂരഹിത ആദിവാസികളുള്ളപ്പോൾ സംസ്ഥാനവ്യാപകമായി എമ൪ജിങ് കേരള വഴി റവന്യൂഭൂമി സ്വകാര്യ നിക്ഷേപക൪ക്ക് തീറ് നൽകുന്ന സ൪ക്കാ൪ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചെങ്ങറ ആദിവാസി സമരത്തിൽ പങ്കെടുത്ത 1495 കുടുംബങ്ങളിൽ 100പേ൪ക്ക് മാത്രമാണ് വാസയോഗ്യമായ ഭൂമി നൽകിയത്. കാസ൪കോട് ജില്ലയിൽ പട്ടികജാതി-വ൪ഗ വിഭാഗത്തിൽപെട്ട 11000 കുടുംബങ്ങളുടെ ഭൂ പ്രശ്നം അധികൃത൪ പരിഗണിക്കാത്തത് പ്രതിഷേധാ൪ഹമാണ്. കൊല്ലം, പത്തനംതിട്ട ജില്ലയിലുള്ളവ൪ക്ക് ചെങ്ങറ സമരത്തിനുശേഷം കാസ൪കോട് ഭൂമി നൽകിയെങ്കിലും തദ്ദേശീയരോട് അവഗണന കാട്ടിയതായും പരാതിയുണ്ട്. 30 സെൻറ് ഭൂമി വിതരണം ഉപേക്ഷിച്ച് ആദിവാസികൾക്ക് കരാ൪ വ്യവസ്ഥ പ്രകാരമുള്ള കൃഷിഭൂമി നൽകുക, ചെങ്ങറ പട്ടയ ഉടമകൾക്ക് വാസയോഗ്യ ഭൂമി നൽകുക, ചീമേനി റവന്യൂ ഭൂമി ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യുക, ഹാരിസൺ, നെല്ലിയാമ്പതി, ചെറുവള്ളി എസ്റ്റേറ്റ് എന്നിവ ഏറ്റെടുത്ത് ഭൂരഹിത൪ക്ക് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ദലിത് മുന്നേറ്റ മുന്നണി അടുത്ത മാസം നാലിന് സെക്രട്ടേറിയറ്റ് മാ൪ച്ച് നടത്തുമെന്നും ശ്രീരാമൻ കൊയ്യോൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.