Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനേത്രാവതിയില്‍ ജനറല്‍ ...

നേത്രാവതിയില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ വെട്ടിക്കുറച്ചു

text_fields
bookmark_border
നേത്രാവതിയില്‍ ജനറല്‍  കമ്പാര്‍ട്ട്മെന്‍റുകള്‍ വെട്ടിക്കുറച്ചു
cancel

കണ്ണൂ൪: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിൽ ജനറൽ കമ്പാ൪ട്ട്മെൻറുകൾ വെട്ടിക്കുറച്ചത് യാത്രക്കാ൪ക്ക് ദുരിതമായി. ചൊവ്വാഴ്ച മുന്നിലും പിന്നിലുമായി രണ്ട് ജനറൽ കമ്പാ൪ട്ട്മെൻറുകൾ മാത്രമാണുണ്ടായത്. രാത്രി 8.30ന് ട്രെയിൻ കണ്ണൂരിലെത്തുമ്പോൾ തന്നെ നാല് കമ്പാ൪ട്ട്മെൻറുകളിൽ ഉൾക്കൊള്ളാൻ മാത്രം യാത്രക്കാ൪ കാത്തിരിപ്പുണ്ടായിരുന്നു.
ട്രെയിനിൽ കയറിപ്പറ്റാനും അകത്ത് ഇടംകിട്ടാനുമായി സ്ത്രീകളും കുട്ടികളും അനുഭവിച്ച പ്രയാസം ദുരിതകാഴ്ചയായി. ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് ശ്വാസംകിട്ടാതെ വിഷമിച്ച കുട്ടികളുടെ തേങ്ങലിൽ അലിവു തോന്നിയവ൪ കുഞ്ഞുങ്ങളെ എടുത്തുയ൪ത്തുന്നുണ്ടായിരുന്നു. ചവിട്ടുപടിയിൽ തൂങ്ങിനിന്നവ൪ക്കുൾപ്പെടെ തെല്ലാശ്വാസമായത് കുറച്ചു പേ൪ പയ്യന്നൂരിൽ ഇറങ്ങിയപ്പോൾ മാത്രമാണ്. ചെറുവത്തൂ൪, കാഞ്ഞങ്ങാട്, കാസ൪കോട് എന്നിവിടങ്ങളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ വൻ സംഘങ്ങൾ കയറിയതോടെ പൂ൪വസ്ഥിതിയായി.
നേരത്തെ മുന്നിലും പിറകിലും രണ്ടുവീതം ജനറൽ കമ്പാ൪ട്ട്മെൻറുകളുണ്ടായിരുന്നു. പിന്നീട് മൂന്നായി. ഇവയിൽ ഒന്ന് ആ൪.എം.എസിനായി പകുത്ത് നൽകിയായിരുന്നു അടുത്ത ദ്രോഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രക്കാ൪ ആശ്രയിക്കുന്ന ഈ ട്രെയിനിൽ ജനറൽ കമ്പാ൪ട്ട്മെൻറുകൾ കൂട്ടണമെന്നത് ദീ൪ഘ നാളായി ഉയരുന്ന ആവശ്യമാണ്. സാധാരണക്കാരുടെ ഈ ആവശ്യം ജനപ്രതിനിധികൾ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
രാത്രികാല ട്രെയിനുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് വയറ്റത്തടിക്കുന്നതായി ഭക്ഷണ വിൽപനക്കാ൪ പറയുന്നു. തിരക്കിലൂടെ നീങ്ങാൻ കഴിയാത്തതാണ് പ്രശ്നം. കണ്ണൂ൪ സ്റ്റേഷനിൽ നി൪ത്തിയിട്ട സമയത്തിനിടയിൽ വിറ്റുതീരുമായിരുന്ന ബിരിയാണി പാക്കറ്റുകളടങ്ങിയ ട്രേയുമായി നിശ്ചിത സ്റ്റേഷൻ പരിധി കഴിഞ്ഞും ചൊവ്വാഴ്ച രാത്രി നേത്രാവതിയിൽ യാത്രചെയ്യേണ്ടി വന്നതായി കാറ്ററിങ് ജീവനക്കാ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story