Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2012 6:40 AM IST Updated On
date_range 20 Sept 2012 6:40 AM ISTകാവേരി യോഗം തീരുമാനമാകാതെ പിരിഞ്ഞു
text_fieldsbookmark_border
ന്യൂദൽഹി: ഒമ്പതു വ൪ഷത്തെ കാത്തിരിപ്പിനുശേഷം ചേ൪ന്ന കാവേരി നദീജല അതോറിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രിഡോ.മൻമോഹൻ സിങ്ങിൻെറ വസതിയിൽ ചേ൪ന്ന യോഗത്തിൽ അദ്ദേഹത്തിൻെറ പരിഹാര നി൪ദേശങ്ങൾ തമിഴ്നാടും ക൪ണാടകയും തള്ളിയതോടെയാണ് ച൪ച്ച വഴിമുട്ടിയത്.
കാവേരി നദീജലം വിട്ടുതരണമെന്ന തമിഴ്നാടിൻെറ അപേക്ഷയെ തുട൪ന്നാണ് യോഗം വിളിച്ചുകൂട്ടിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ക൪ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കേരള ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story